തിരുവനന്തപുരം∙ വൈദ്യുതി ബോര്‍ഡ് ചെയര്‍മാൻ ബി.അശോകിനെതിരെ ഇടതുസംഘടന വീണ്ടും സമരരംഗത്തേയ്ക്ക്. ഇടതു സംഘടനാനേതാവ് ജാസ്മിന്‍ ബാനുവിനെ അകാരണമായി സസ്പെന്‍ഡ് ചെയ്തെന്നും സത്രീത്വത്തെ പരിഹസിക്കുന്ന രീതിയില്‍ ചെയര്‍മാന്‍ പെരുമാറിയെന്നും ഓഫിസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി.സുരേഷ് കുമാര്‍ ആരോപിച്ചു. പ്രതിഷേധ സൂചകമായി ചൊവ്വാഴ്ച രാവിലെ പത്തിന് വൈദ്യുതി ഭവനു മുന്നില്‍ സത്യഗ്രഹമിരിക്കും.
വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റിന്റെ ഏകപക്ഷീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക, പ്രതികാര നടപടികള്‍ പിന്‍വലിക്കുക, സ്ത്രീത്വത്തെ അവഹേളിക്കുന്ന സമീപനങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്റെ വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാവിലെ പത്തുമുതല്‍ ഒന്നുവരെ വൈദ്യുതി ഭവനു മുന്നിലെ സത്യഗ്രഹം.