തൃശൂർ: തൃശൂരിൽ മുൻ സിഐടിയു പ്രവർത്തകൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി. പീച്ചിയിലാണ് ചുമട്ടുതൊഴിലാളിയായ സജി ജീവനൊടുക്കിയത്.
ആത്മഹത്യാക്കുറിപ്പിൽ ബ്രാഞ്ച് സെക്രട്ടറി പി.ജി. ഗംഗാധരന്റെ പേരുണ്ടായിരുന്നു. ഗംഗാധരൻ ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. സിപിഎം നേതാക്കളിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായും കുറിപ്പിലുണ്ട്. എന്നാല്‍ ഈ ആരോപണം സിപിഎം തൃശൂർ ജില്ല നേതൃത്വം തള്ളിയിരുന്നു.