നടിയെ ആക്രമിച്ച കേസ് അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്

0

കൊച്ചി: നടിയെ ആക്രമിച്ച കേസ് അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇപ്പോഴിതാ അതിജീവതയെ പിന്തുണച്ചു നിൽക്കുന്ന മഞ്ജു വാര്യരെ കുറിച്ചും പലതരത്തിലുള്ള വാർത്തയാണ് വന്നുകൊണ്ടിരിക്കുന്നത്. ദിലീപിൻറെ അനിയനും അഭിഭാഷകനും തമ്മിലുള്ള സംഭാഷണം ശബ്ദ രേഖയായി മലയാളികൾക്കിടയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. മഞ്ജുവിനെതിരെ പലതരത്തിലുള്ള ആരോപണങ്ങളാണ് അതിൽ ഉന്നയിക്കാൻ വേണ്ടി പറഞ്ഞു പടിപ്പിക്കുന്നത്.

ഇതിനെതിരെ പലരും മഞ്ജുവാര്യരെ സപ്പോർട്ട് ചെയ്ത് രംഗത്തെത്തി. മഞ്ജുവിനെ മോശക്കാരി ആക്കാൻ പലരും ശ്രമിക്കുന്നത് ആണെന്നാണ് മഞ്ജുവിന്റെ സുഹൃത്തുക്കൾ പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് വഴി തിരിച്ചു വിടാനുള്ള ഗൂഢതന്ത്രം ആണെന്നാണ് പലരും പറയുന്നത്. മഞ്ജുവിനെതിരെപലതരത്തിലുള്ള ഗൂഢാലോചനകൾ നടക്കുമ്പോളും മഞ്ജു പങ്കുവെച്ച ഒരു പഴയ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്. മഞ്ജു പറയുന്നത് തൻറെ കുട്ടിക്കാലത്ത് നെറ്റിയിൽ ഉണ്ടായ ഒരു മുറിവിനെ കുറിച്ചാണ്. എത്ര മേക്കപ്പ് ഇട്ടാലും ആ മുറിവ് തെളിഞ്ഞുകാണും.
മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ:
എൽകെജിയോ യുകെജിയോ പഠിക്കുന്ന സമയമാണ് ഞങ്ങളുടെ ക്ലാസ് മുറി മുഴുവനും ക്ലോസ്ഡ് ആണ്.എൻറെ ക്ലാസിനു മാത്രം രണ്ട് വാതിലുകൾ ഉണ്ടായിരുന്നു. ഒരു ദിവസം ഞാൻ നോക്കുമ്പോൾ ഒരു തുള കാണുന്നു. അത് എന്താണെന്ന് അറിയാൻ വേണ്ടി ,ഞാൻ വാതിലിനോട് ചേർത്ത് കണ്ണുവെച്ചു നോക്കി .പിന്നെ എന്താ സംഭവിചതെന്ന് ഒരു പിടിയും കിട്ടിയില്ല. വാതിലിനപ്പുറത്തെ സൈഡിൽ നിന്നും വാതിലിൽ ആരോ തള്ളി തുറന്നു. വാതിൽ തുറന്നു വന്നിടിച്ചത് എൻറെ നെറ്റിയിൽ , എൻറെ നെറ്റിയിൽ കൂടി ചോര ഒഴുകുന്നു.
ഉച്ച സമയം ആയതുകൊണ്ട് നന്നായി ചോര വരുന്നുണ്ട്. ടീച്ചർമാർ ഒക്കെ ഓടി വരുന്നുന്റെ ഓർമയാണ് എൻറെ മുഖത്ത് ഈ അടയാളം എന്നാണു മഞ്ജു പറഞ്ഞത്. ഈ വീഡിയോ ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് . ദിലീപുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്ന താരം,വിവാഹമോചത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവന്നു. ഇപ്പോൾ മലയാളത്തിൽ ലേഡി സൂപ്പർസ്റ്റാർ ആയി മാറിരിക്കുകയാണ് താരം. പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു സിനിമയിലേക്ക് വന്നപ്പോൾ ആദ്യ സിനിമ തന്നെ വലിയ വിജയമായിരുന്നു.

അതേസമയം പോലീസ് തലപ്പത്തെ അഴിച്ചുപണിയ്ക്ക് പിന്നാലെ നിർണായക നീക്കങ്ങളാണ് നടക്കുന്നത്. ക്രൈംബ്രാഞ്ചിനെ കുടുക്കാനാണ് ദിലീപിന്റെ നീക്കങ്ങൾ. ദിലീപിന്റെ അഭിഭാഷകന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട ക്രൈംബ്രാഞ്ച് നടപടി ഗൗരവകരമെന്ന് ബാർ കൗൺസിൽ വിലയിരുത്തൽ നിർണ്ണായകമാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ ബാർ കൗൺസിൽ ചേർന്ന യോഗത്തിന്റെതാണു വിലയിരുത്തൽ. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനു യോഗം തീരുമാനിച്ചു.

ക്രൈംബ്രാഞ്ചിനെതിരെ ഹൈക്കോടതി അഭിഭാഷകൻ സേതുനാഥ് നൽകിയ പരാതിയിലാണ് വിഷയം ചർച്ച ചെയ്യുന്നതിനു ബാർ കൗൺസിൽ ഞായറാഴ്ച യോഗം ചേർന്നത്. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്യൂണിക്കേഷനാണെന്നും അതു മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നിയമവിരുദ്ധമാണെന്നും കാണിച്ചാണ് പരാതി. പ്രിവിലേജ്ഡ് കമ്യൂണിക്കേഷൻ പുറത്തുവിടാൻ കോടതിക്കു പോലും നിർദ്ദേശിക്കാനാകില്ലെന്നും ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ബാർ കൗൺസിൽ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കാനാണ് സാധ്യത.

ദിലീപിന്റെ സഹോദരൻ അനൂപിനെ തെറ്റായ മൊഴി പഠിപ്പിക്കുന്നുവെന്ന ആരോപണത്തോടെയാണ് ആ ഓഡിയോ മാധ്യമങ്ങളിൽ എത്തിയത്. കോടതിയിൽ തെളിവായി ക്രൈംബ്രാഞ്ച് ഹാജരാക്കിയ ഓഡിയോയായിരുന്നു അത്. ചില അഭിഭാഷകരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാർ കൗൺസിലിലെ പരാതി നിർണ്ണായകമാകുന്നത്. ഇക്കാര്യത്തിൽ വലിയ നിയമ പരിശോധനകൾ നടക്കാൻ ഇടയുണ്ട്. നടിയെ ആക്രമിച്ച കേസിലെ വിചാരണ അട്ടിമറിച്ചതിന് തെളിവായാണ് അനൂപും അഭിഭാഷകനും തമ്മിലെ ശബ്ദരേഖ പുറത്തു വന്നത്. ഇത് ദിലീപിനെ പ്രതിരോധത്തിലാക്കി. പിന്നാലെയാണ് ശ്രീജിത്തിനെ സർക്കാർ ക്രൈംബ്രാഞ്ചിൽ നിന്ന് മാറ്റിയത്. ഇതോടെ കാവ്യാ മാധവൻ അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ പോലും അനിശ്ചിതത്വത്തിലായി. ഉടൻ കാവ്യയെ ചോദ്യം ചെയ്യില്ലെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ നൽകിയ നിർണായക ശബ്ദരേഖ പുറത്തു വന്നത് ദിലീപിനെ കുഴപ്പത്തിലാക്കുമെന്നായിരുന്നു വിലയിരുത്തൽ.. ദിലീപിന്റെ അഭിഭാഷകനും സഹോദരൻ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. വിചാരണ വേളയിൽ കോടതിയിൽ നൽകേണ്ട മൊഴികൾ എങ്ങനെ വേണമെന്ന് അഭിഭാഷകൻ അനൂപിന് പറഞ്ഞുകൊടുക്കുന്നതാണ് ഈ ശബ്ദരേഖയിലുള്ളത്. കേസിലെ പ്രോസിക്യൂഷൻ സാക്ഷിയാണ് അനൂപ്. ദിലീപിന്റെ മുൻഭാര്യ മഞ്ജു വാര്യർ മദ്യപിക്കാറുണ്ടെന്ന് മൊഴി നൽകണമെന്നാണ് അഭിഭാഷകൻ അനൂപിനോട് ആവശ്യപ്പെടുന്നത്. മഞ്ജു മദ്യപിക്കാറുണ്ടോ എന്ന് അഭിഭാഷകൻ ചോദിക്കുമ്പോൾ ‘എനിക്ക് അറിയില്ല, ഞാൻ കണ്ടിട്ടില്ല’ എന്നായിരുന്നു അനൂപിന്റെ മറുപടി. എന്നാൽ മഞ്ജു മദ്യപിക്കുമെന്ന് കോടതിയിൽ മൊഴി നൽകണമെന്നാണ് അഭിഭാഷകൻ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here