വീട്ടമ്മയെ സഹോദരുടെ ഭര്‍ത്താവ്‌ വെട്ടിക്കൊലപ്പെടുത്തി

0

തൊടുപുഴ: കുടുംബവഴക്കിനെത്തുടര്‍ന്ന്‌ വീട്ടമ്മയെ സഹോദരുടെ ഭര്‍ത്താവ്‌ വെട്ടിക്കൊലപ്പെടുത്തി. തൊടുപുഴ വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ഹലീമ (54)യാണു കൊല്ലപ്പെട്ടത്‌. ഇവരുടെ ഇരട്ട സഹോദരിയായ ഹഫ്‌സയുടെ ഭര്‍ത്താവ്‌ മടക്കത്താനം കൊമ്പനാപറമ്പില്‍ ഷംസുദ്ദീന്‍ (60) വാഴക്കുളം പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി. തുടര്‍ന്ന്‌ ഇയാളെ തൊടുപുഴ പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചു. ഇന്നലെ രാത്രി ഏഴരയോടെ വെങ്ങല്ലൂര്‍ ഗുരു ഐ.ടി.സിക്ക്‌ സമീപമുള്ള റോഡില്‍ വച്ചായിരുന്നു ആക്രമണം.
ഭര്‍ത്താവ്‌ ജീവിച്ചിരിപ്പില്ലാത്ത ഹലീമ വെങ്ങല്ലൂരിലെ വാടകവീട്ടില്‍ തനിച്ചായിരുന്നു താമസം. സമീപത്തു പുതിയ വീട്‌ പണിയുന്നുണ്ട്‌. പതിവുപോലെ, രാത്രിയില്‍ കിടക്കാനായി ഇവരുടെ മറ്റൊരു സഹോദരിയായ ഷൈലയുടെ വീട്ടിലേക്കു പോകുന്നതിനിടെ റോഡരികില്‍ കാത്തുനില്‍ക്കുകയായിരുന്ന ഷംസുദ്ദീന്‍ വാക്കത്തികൊണ്ട്‌ വെട്ടുകയായിരുന്നു. തലയിലും ശരീരത്തും വെട്ടേറ്റ ഹലീമ പ്രാണരക്ഷാര്‍ഥം തൊട്ടടുത്ത വീട്ടിലേക്ക്‌ ഓടിക്കയറി. അവിടെ രക്‌തം വാര്‍ന്നു കിടന്ന ഹലീമയെ പോലീസെത്തി സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
ഷംസുദീനും ഭാര്യ ഹഫ്‌സയും തമ്മില്‍ എട്ട്‌ വര്‍ഷമായി അകന്നുകഴിയുകയായിരുന്നു. അടുത്തിടെ ഹഫ്‌സയെ തിരികെവിളിക്കാന്‍ ഷംസുദ്ദീന്‍ എത്തിയപ്പോള്‍ ഹലീമ എതിര്‍ത്തു. ഇതാണ്‌ ശത്രുതയ്‌ക്കു കാരണമെന്നു പോലീസ്‌ പറഞ്ഞു. മക്കള്‍: ഉമ്മുക്കുല്‍സു, യൂനിസ്‌.

LEAVE A REPLY

Please enter your comment!
Please enter your name here