തിരുനാവായയിലെ സർവെ മാറ്റി; പ്രതിഷേധത്തിന് സിപിഎം പ്രവർത്തകരും

0

മലപ്പുറം: തിരുനാവായയിലെ സൗത്ത് പല്ലറിലെ കെ റെയിൽ സർവേ മാറ്റി. പ്രതിഷേധം കണക്കിലെടുത്താണ് നടപടി. സിപിഎം പ്രവർത്തകർ ഉൾപ്പടെയാണ് പ്രതിഷേധത്തിൽ പങ്കാളികളായിരിക്കുന്നത്.

എല്ലാ കാലത്തും വോട്ട് ചെയ്തത് സിപിഎമ്മിനാണ്. സർക്കാരിനോടും മന്ത്രിമാരോടൊന്നും പ്രശ്‌നമില്ല. ഞാൻ പിണറായിയുടെ ആളാണ്. പക്ഷേ സിൽവർലൈൻ വേണ്ട. വികസനം വേണ്ട. ഇനിയും മാർക്‌സിസ്റ്റിന് മാത്രമേ വോട്ട് ചെയ്യു. ആകെ മൂന്ന് സെന്‍റുള്ളു. അതിൽ നാല് ലക്ഷം രൂപകൊണ്ട് ഒരു വീടുണ്ട്. അത് പോകാൻ പറ്റില്ല.

ഞങ്ങൾ തൊഴിലുറപ്പ് ജീവനക്കാരാണ്. പുലർച്ചെ നാലിന് എഴുന്നേറ്റ് സ്വന്തം വീട്ടിലെ പണി തീർത്ത് മറ്റ് വീട്ടിലും പോയി പണിയെടുത്ത് തൊഴിലുറപ്പിനും പോയി ജീവിക്കുന്ന ആളുകളാണ്. ഇത് കളയാൻ പറ്റില്ല- പ്രതിഷേധത്തിനെത്തിയ വീട്ടമ്മ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here