ടാറ്റു ചെയ്യാനെത്തിയ സ്പാനിഷ് യുവതിയേയും സുജീഷ് ലൈംഗികമായി ഉപയോഗിച്ചു; ഇങ്ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിൽ അന്ന് നടന്നത് തുറന്നു പറഞ്ഞ് യുവതി; കലാകാരന് കെണിയായി ആറാമത്തെ കേസ്

0

കൊച്ചി: ടാറ്റൂ സ്റ്റുഡിയോയിലെ ലൈം​ഗി​കാ​തി​ക്ര​മവുമായി ബന്ധപ്പെട്ട് ആർട്ടിസ്റ്റ് പി.എസ്.​ സുജീഷിനെതിരെ വിദേശ വനിതയുടെ പരാതി. സ്പാനിഷ് വനിതയാണ് കൊച്ചി പൊലീസിന് പരാതി നൽകിയത്. മൊഴി രേഖപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾക്ക് വേണ്ടി വിദേശ വനിതയെ ഇമെയ്ൽ വഴി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

കുറച്ചുനാൾ കൊച്ചിയിൽ ഉണ്ടായിരുന്ന സമയത്താണ് വിദേശ വനിത ടാറ്റൂ പതിക്കുന്നതിന് സുജീഷിന്‍റെ ചേരാനെല്ലൂരിലെ ഇങ്ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിൽ എത്തിയത്. ഇവിടെവെച്ച് ലൈം​ഗി​കാ​തി​ക്ര​മം നേരിട്ടെന്നാണ് വിദേശ വനിത പരാതിയിൽ പറയുന്നത്.

അതേസമയം, സുജീഷിനെതിരെ നിലവിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ചേരാനെല്ലൂരിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസിൽ സുജീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, ബംഗളൂരുവിലുള്ള മലയാളി യുവതിയും സുജീഷിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സ്പാനിഷ് യുവതി പരാതിയുമായി രംഗത്തെത്തിയത്.

കൊച്ചിയിലെ ഇൻക്‌ഫെക്ടറ്റഡ് ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ സ്ത്രീകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ടാറ്റൂ ആർട്ടിസ്റ്റ് പി.എസ് സുജേഷിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പോലീസ് കമ്മീഷ്ണർ നാഗരാജു നേരത്തെ പറഞ്ഞിരുന്നു. സുജേഷിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും കമ്മീഷ്ണർ അറിയിച്ചിരുന്നു. പരാതി ഉയർന്നതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. എവിടെയാണ് ഒളിവിൽ കഴിയുന്നതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

അതേസമയം ചേരാനല്ലൂരിലെ സ്ഥാപനത്തിൽ നടത്തിയ പോലീസ് പരിശോധനയിൽ സ്റ്റുഡിയോയിലെ കംപ്യൂട്ടർ, ഹാർഡ് ഡിസ്ക് , സിസിടിവി, ഡിവിആർ എന്നിവ പിടിച്ചെടുത്തു. ഈ സ്റ്റുഡിയോക്ക് പുറമെ കൊച്ചിയിലെ മറ്റ് സ്റ്റുഡിയോകളിലും പോലീസ് പരിശോധന നടത്തി. കൊച്ചിയിലെ ഇൻക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയ്‌ക്ക് നേരെ യുവതി സോഷ്യൽ മീഡിയയിലൂടെ ആണ് ആദ്യം രംഗത്തെത്തിയത്. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തി ആർട്ടിസ്റ്റ് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ആർട്ടിസ്റ്റിന്റെ ഇൻസ്റ്റഗ്രാം ഐഡിയും പേരും അടക്കം പങ്കുവെച്ചാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്.

ആറ് യുവതികളാണ് ഇയാൾക്കെതിരെ ഇതുവരെ പരാതി നൽകിയിട്ടുള്ളത്. സ്വകാര്യ സ്ഥലങ്ങളിൽ ടാറ്റൂ വരക്കുന്നതിനിടെ പ്രതി തങ്ങളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നായിരുന്നു പരാതി. സംഭവത്തിൽ പാലാരിവട്ടം, ചേരാനെല്ലൂർ സ്റ്റേഷനുകളിലായാണ് കേസുകൾ എടുത്തിട്ടുള്ളത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2017 മുതൽ തുടങ്ങിയ പീഡനങ്ങളെ കുറിച്ചാണ് യുവതികളുടെ മൊഴിയിലുള്ളത്. സ്വകാര്യഭാഗത്ത് അനുവാദമില്ലാതെ സ്പർശിക്കുകയും, ടാറ്റൂ വരക്കാനെന്ന പേരിൽ വിവസ്ത്രരാക്കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും പെൺകുട്ടികളുടെ മൊഴിയിലുണ്ട്.

ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെ തങ്ങൾക്കും സമാനമായ ദുരനുഭവങ്ങളുണ്ടായെന്ന് വ്യക്തമാക്കി കൂടുതൽ യുവതികൾ രംഗത്തെത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സുജീഷിനെതിരെ കൂടുതൽ പരാതികൾ വരാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

ഇങ്ക്ഫെക്ടഡ് എന്ന ടാറ്റൂ സെൻറർ കൊച്ചിയിലെ ചലച്ചിത്ര താരങ്ങളടക്കമുള്ളവരുടെ പ്രധാന കേന്ദ്രമാണ്. ടാറ്റൂ സെൻററുകൾ തമ്മിലുള്ള തർക്കമാണ് പരാതിക്ക് പിറകിലെന്ന ആക്ഷേപം ഉയരുന്നുണ്ടെങ്കിലും പൊലീസ് അത് തള്ളുകയാണ്. സംഭവത്തിൽ കർശന നടപടി വേണമെന്ന് വനിത കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തിൻറെ പശ്ചാത്തലത്തിൽ കൊച്ചിയിലെ കൂടുതൽ ടാറ്റൂ കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന തുടങ്ങി. ജീവനക്കാരുടെ വിശദാംശങ്ങളടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്.

ചിറകുകളോട് കൂടിയ വജൈനയുടെ ടാറ്റൂ ചെയ്യാനെത്തിയ യുവതിയോട് സുജീഷ് ലൈംഗിക അതിക്രമം നടത്തിയതാണ് യുവതി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. ടാറ്റൂ ചെയ്യാൻ എത്തിയപ്പോൾ ആദ്യം ടാറ്റുവിന്റെ അർത്ഥവും, തന്റെ പ്രായവും പിന്നീട് സംസാരം വഴിമാറി സെക്സ് ഇഷ്ടപ്പെടുന്നതു കൊണ്ടോണോ ഈ ടാറ്റൂ തിരഞ്ഞെടുത്തത്, വിർജിനാണോ തുടങ്ങിയ ചോദ്യങ്ങളാണ് സുജീഷ് ചോദിച്ചതെന്നും യുവതി പറയുന്നു. കയ്യിൽ സൂചിയുമായി സുജീഷ് ഇരുന്നതോടെ ഭയത്തോടെയാണ് താൻ കിടന്നിരുന്നതെന്നും യുവതി വെളിപ്പെടുത്തി. ഇതോടെ ഇയാൾ ടാറ്റൂ ചെയ്തു കൊണ്ടിരിക്കുന്നതിനിടെ തന്നെ തന്റെ പാന്റുൾപ്പെടെ നീക്കി ബലാത്സം​ഗം ചെയ്തുവെന്നും യുവതി കുറിപ്പിൽ പറയുന്നു.

ഒരാഴ്ചയ്ക്ക് മുമ്പ് തനിക്കെതിരെ നടന്ന റേപ്പിനെക്കുറിച്ചാണ് യുവതി പങ്കുവെച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പാണ് പ്രസ്തുത ടാറ്റൂ സ്റ്റുഡിയോയിൽ യുവതി ഒരു ആൺസുഹൃത്തിനൊപ്പം എത്തുന്നത്. അതേ സ്ഥലത്തു നിന്ന് മുമ്പും ടാറ്റൂ ചെയ്തിരുന്നു. തുടക്കത്തിൽ സാധാരണ പോലെ ടാറ്റൂ ചെയ്തെങ്കിലും ഇടയ്ക്ക് വേദനിച്ചതിനാൽ താൻ അൽപം ബ്രേക് ചോദിച്ചിരുന്നു. ആശുപത്രികളിൽ പോലും ലഭിക്കാത്തത്ര സുരക്ഷിതത്വം ആ ടാറ്റൂ സ്റ്റുഡിയോയിൽ അനുഭവപ്പെട്ടതിനെക്കുറിച്ച് സുഹൃത്തിനോട് പറഞ്ഞിരുന്നതായും യുവതി പറയുന്നു.

പ്രതികരിക്കാൻ കഴിയാതെ കിടന്ന താൻ പിന്നീട് പരാതിപ്പെടാനുള്ള വഴികൾ അന്വേഷിച്ചെങ്കിലും തെളിവോ സാക്ഷിയോ സമാന അനുഭവമുള്ളവരോ ഇല്ലാതെ നീതി ലഭിക്കില്ലെന്നാണ് തിരിച്ചറിഞ്ഞത്. പോസ്റ്റിനു കീഴിൽ ഇതുപോലുള്ള വിവരങ്ങൾ പങ്കുവെക്കാനും പരമാവധി പോസ്റ്റ് പ്രചരിപ്പിക്കാനും പറയുന്നുണ്ട്. യുവതിയുടെ കുറിപ്പിന് പിന്നാലെ റെഡ്ഡിറ്റിലൂടെയും ഇൻസ്റ്റ​ഗ്രാമിലൂടെയും നിരവധി പേരാണ് ലൈം​ഗിക അതിക്രമത്തിന് ഇരയായ വിവരം പങ്കുവെച്ചിരിക്കുന്നത്.

ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ബലാത്സംഗം വരെ ചെയ്തുമെന്നാണ് പെൺകുട്ടികളുടെ വെളിപ്പെടുത്തൽ. രണ്ടു വർഷം മുമ്പ് ഇരുപതാമത്തെ വയസ്സിൽ സംഭവിച്ചത് എന്നു പറഞ്ഞാണ് ഒരു പെൺകുട്ടി പോസ്റ്റിട്ടത്. ആദ്യത്തെ ടാറ്റൂ ചെയ്യാനാണ് അവിടെ പോയത്. വാരിയെല്ലിന് സമീപത്തായിരുന്നു ടാറ്റൂ. അതുകൊണ്ടുതന്നെ അൽപം ആശങ്കയും ഉണ്ടായിരുന്നു. തുടക്കത്തിൽ ആ സ്ഥലം സുരക്ഷിതമാണ് എന്നാണ് തോന്നിയത്. എന്നാൽ ടാറ്റൂ ചെയ്ത് തുടങ്ങിയതോടെ അസുഖകരമായി അനുഭവപ്പെട്ടു തുടങ്ങി. തന്നോട് ബ്രാ ഊരാൻ ആവശ്യപ്പെടുകയും ശരീരം മറയ്ക്കാൻ ഒരു തുണി പോലും നൽകാതിരിക്കുകയും ചെയ്തു.

ഇരുപതു വയസ്സുകാരി എന്ന നിലയ്ക്കും ആദ്യമായി ടാറ്റൂ ചെയ്യുന്ന ആളെന്ന നിലയ്ക്കും ഇതെല്ലാം ശരിയാണോ എന്ന് ഉറപ്പില്ലായിരുന്നു. എന്നാൽ വൈകാതെ അയാൾ തന്റെ മാറിടത്തിൽ സ്പർശിക്കാൻ തുടങ്ങി എന്നും കുറിപ്പിലുണ്ട്. രണ്ടു വർഷങ്ങൾക്കിപ്പുറം അതേക്കുറിച്ച് തുറന്നെഴുതുമ്പോൾ സുജീഷ് എന്ന വ്യക്തിയിൽ നിന്ന് ലൈം​ഗിക അതിക്രമമാണ് നേരിട്ടതെന്ന് മനസ്സിലാകുന്നു. പലരുടെയും അനുഭവങ്ങൾ വായിക്കുമ്പോൾ ഇതേ രീതി അയാൾ പല സ്ത്രീകളിൽ ഉപയോ​ഗിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നതെന്നും പോസ്റ്റിലുണ്ട്.

ഇതേ അനുഭവം സുജീഷിൽ നിന്നുണ്ടായെന്ന് വ്യക്തമാക്കി നിരവധി യുവതികൾ അയച്ച സന്ദേശങ്ങളും യുവതിയുടെ ഇൻസ്റ്റ​ഗ്രാം പേജിൽ സ്റ്റോറികളായി ഇട്ടിട്ടുണ്ട്. ഇത്തരത്തിലൊരു അനുഭവം ഇനിയൊരു യുവതിക്കും ഉണ്ടാകാൻ ഇടവരരുത് എന്ന് പറഞ്ഞാണ് പലരും തുറന്നു പറഞ്ഞു രം​ഗത്തെത്തിയിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here