കൊല്ലം: കൊല്ലത്ത് ആറുവയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലത്താണ് സംഭവം. 77കാരനായ ഷംസുദ്ദീനെയാണ് പോലീസ് പിടികൂടിയത്. നിലമേൽ കൈതോട് സ്വദേശിയാണ് പ്രതി. ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ റബ്ബർ തോട്ടത്തിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രാത്രിയായപ്പോൾ കുട്ടി ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും പ്രതിയുടെ പേരു പറഞ്ഞ് കരയുകയും ചെയ്തതോടെയാണ് വീട്ടുകാർ വിവരമറിഞ്ഞത്.