കൊച്ചി: ബാറുകളിലേക്ക് വ്യാജമദ്യം നിർമിക്കുന്ന വൻ സംഘം പിടിയിൽ.
ഒക്കൽ ആൻ്റോപുരത്താണ് സംഭവം. വ്യാജമദ്യ നിർമാണത്തിനായി കൊണ്ടുവന്ന 850 ലിറ്റർ സ്പിരിറ്റും 250 ലിറ്റർ മദ്യവും പിടികൂടി. അരി ഗോഡൗണിൻ്റെ മറവിലായിരുന്നും വിൽപ്പന. തൃശൂർ സ്വദേശിയാണ് ഗോഡൗൺ വാടകക്ക് എടുത്തിരുക്കുന്നത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. രണ്ടു മാസം മുമ്പാണ് ഇവർ ഗോഡൗൺ വാടകക്ക് എടുത്തത്.
തൃശൂർ വാടാനപ്പിളളി എക്സൈസ് സംഘത്തിൻ്റെ നേതൃത്വത്തിൽ വ്യാജമദ്യം കടത്തിയ സ്കോർപ്പിയോ പിടികൂടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.
44 കന്നാസ് സ്പിരിറ്റും, 80 കെയ്സ് വിദേശമദ്യവുമാണ് ഒക്കലിൽ നിന്ന് പിടികൂടിയത്. രണ്ടു പ്രതികളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഡിം സൺ ആൻ്റണി പുതുക്കാട് ,ജിംസൺ ജോസ് ചേർപ്പ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.