ഹോട്ടലില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ് പുറംലോകത്തെത്തിച്ചത് പ്രതി ജോണ്‍ ബിനോയ് ഡിക്രൂസിന്റെ അമ്മ. കൃത്യത്തിനു ശേഷം ജോൺ ബിനോയി സ്വന്തം അമ്മയോട് കുറ്റസമ്മതം നടത്തിയിരുന്നു.
പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് ജോണ്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യങ്ങള്‍ അമ്മയോട് പറഞ്ഞത്. അമ്മ പിന്നീട് ഇക്കാര്യം പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുകയായിരുന്നു. ഇതോടെ പള്ളുരുത്തിയിലെ വീട്ടിലെത്തി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും പോലീസിനെ അറിയിച്ചിരുന്നു. പോലീസ് സംഘം ഹോട്ടലിലെത്തി അന്വേഷണം നടത്തുമ്പോള്‍ മുറിയില്‍ കുട്ടിയുടെ അമ്മൂമ്മ സിപ്സിയും ജോണുമാണ് ഉണ്ടായിരുന്നത്.
കുട്ടി പാല് കുടിക്കുമ്പോള്‍ നെറുകില്‍ കയറി അബോധവസ്ഥയിലായി മരിച്ചുവെന്നാണ് ജോണ്‍ പോലീസിനോട് പറഞ്ഞത്. സിപ്സിയോടും ആശുപത്രില്‍ അധികൃതരോടും ഇയാള്‍ പറഞ്ഞത് ഇതേ കാര്യമാണെന്നും പോലീസ് പറയുന്നു.