തൃശൂർ: ചെമ്പൂച്ചിറയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്കൂൾ കെട്ടിടത്തിന്റെ രണ്ടാം നില പൂർണമായും പൊളിച്ചുമാറ്റി. നിർമാണ തകരാറിനെ തുടർന്നാണ് നടപടി. 3.75 കോടി മുടക്കി നിർമിച്ച സ്കൂളിൽ മഴ പെയ്താൽ ചോർന്നൊലിയ്ക്കുന്ന അവസ്ഥയായിരുന്നു.
തുടർന്ന് നാട്ടുകാരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രാഥമിക പരിശോധനയിൽ കെട്ടടത്തിന് യാതൊരു പ്രശ്നവുമില്ലെന്നായിരുന്നു കണ്ടെത്തിയത്. എന്നാൽ നാട്ടുകാർ വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഇതേതുടർന്നാണ് കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവ് ലഭിച്ചത്. നിർമാണം പൂർത്തിയാക്കി ഒന്നരവർഷത്തിനുള്ളിലാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്.