മരുമകളെ ബലാത്സംഗം ചെയ്‌ത കേസിൽ വിചാരണയ്ക്കായി കോടതിയിൽ എത്തിയ അറുപതുകാരൻ മകനെ വെട്ടിക്കൊന്നു

0

ചെന്നൈ: മരുമകളെ ബലാത്സംഗം ചെയ്‌ത കേസിൽ വിചാരണയ്ക്കായി കോടതിയിൽ എത്തിയ അറുപതുകാരൻ മകനെ വെട്ടിക്കൊന്നു. തൂത്തുക്കുടി മഹിളാ കോടതിക്ക് സമീപമാണ് കാശിരാജ് എന്ന 36കാരനെ പിതാവ് തമിഴളഗൻ കൊലപ്പെടുത്തിയത്. കാശിരാജന്റെ ഭാര്യയെ തമിഴളഗൻ ബലാത്സംഗം ചെയ്തിരുന്നു. ഇതിന് പിന്നാലെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.

കേസിന്റെ വിചാരണയ്ക്കായി പിതാവ് മറ്റൊരു മകനും അനന്തരവനുമൊപ്പം കാറിൽ കോടതിയിൽ എത്തുകയായിരുന്നു. കോടതി സമുച്ചയത്തിന് അരികെ അരിവാളുമായി കാത്തുനിന്ന കാശിരാജൻ പിതാവിനെയും സഹോദരനെയും ബന്ധുവിനെയും ആക്രമിക്കുകയായിരുന്നു. അതിനിടെ കാശിരാജന്റെ കൈയിൽ നിന്ന് അരിവാൾ പിടിച്ചെടുത്ത തമിഴളഗൻ കാശിരാജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അക്രമത്തിൽ പരിക്കേറ്റ തമിഴളഗൻ, മകൻ കടൽരാജ, അനന്തരവൻ കാശിദുരൈ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴളകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കാശിരാജന്റെ പോസ്റ്റ്മോർട്ടം ഇന്ന് തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. നേരത്തെ കാശിരാജൻ പലതവണ തമിഴളഗനെ വധിക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയവെ തമിഴളഗൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ വാഹനാപകടം നടത്തി പിതാവിനെ കൊലപ്പെടുത്താൻ കാശിരാജൻ നേരത്തെ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഏപ്രിൽ 10നാണ് കാശിരാജന്റെ ഭാര്യ ആത്മഹത്യ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here