കൊല്ലം: കടയിൽ സാധനം വാങ്ങാനെത്തിയ പതിനഞ്ചുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ കടയുടമ അറസ്റ്റിൽ. കൊല്ലം പരവൂർ സ്വദേശിയായ സ്വാമി എന്ന് വിളിക്കുന്ന സുരേന്ദ്ര കുറുപ്പിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാധനം വാങ്ങാനെത്തിയ അയൽവാസിയായ വിദ്യാർത്ഥിയെ സുരേന്ദ്ര കുറുപ്പ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സുഖമില്ലാതെ കിടക്കുന്ന മുത്തശ്ശനെ കാണാൻ പരവൂരിലെത്തിയതാണ് കുട്ടി.
പിന്നീട് വീട്ടിൽ മുതിർന്നവരാരും ഇല്ലാത്ത തക്കം നോക്കി എത്തിയ സുരേന്ദ്രൻ കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. സംഭവത്തിന് ശേഷം വിഷാദാവസ്ഥയിലായ വിദ്യാർത്ഥിയെ കണ്ട് ബന്ധുക്കൾ കാര്യം തിരക്കി. തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് സുരേന്ദ്ര കുറുപ്പിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.