സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ സരിത എസ്. നായർ രഹസ്യമൊഴി നൽകി. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നതിൽ ഉറച്ച് നിൽക്കുന്നുവെന്ന് സരിത പറഞ്ഞു.
ക്രൈം നന്ദകുമാറിന്റെ ഓഫീസിലാണ് ഗൂഢാലോചന നടന്നത്. ഇതുമായി ബന്ധപ്പെട്ട് പി.സി. ജോർജാണ് തന്നെ വിളിച്ചത്. സരിത്തിനും ഗൂഢാലോചനയിൽ പങ്കുണ്ട്.
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള വൻ തിമിംഗലങ്ങളുണ്ട്. സ്വപ്നയുടെ ആരോപണം രാഷ്ട്രീയ പ്രേരിതം എന്നതിലുപരി നിലനിൽപ്പിന്റെ കാര്യം കൂടിയാണെന്നും കോടതിയിൽ രഹസ്യമൊഴി നൽകിയശേഷം സരിത പ്രതികരിച്ചു.