തന്റെ മാതാപിതാക്കൾ വിറ്റു കാശാക്കിയ കുഞ്ഞാടിനെ തിരികെ വാങ്ങി എട്ടാം ക്ലാസുകാരൻ സഞ്ജയ്

0

നെടുങ്കണ്ടം: തന്റെ മാതാപിതാക്കൾ വിറ്റു കാശാക്കിയ കുഞ്ഞാടിനെ തിരികെ വാങ്ങി എട്ടാം ക്ലാസുകാരൻ സഞ്ജയ്. കൊടുത്ത തുകയെക്കാൾ കുടുതൽ നൽകിയാണ് ആടിനെ വീണ്ടും സ്വന്തമാക്കിയത്. മുണ്ടിയെരുമയിൽ ഇന്നലെയാണ് രസകരമായ ഈ സംഭവം നടന്നത്. മുണ്ടിയെരുമ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സഞ്ജയുടെ വളർത്താടാണ് കുഞ്ഞനെന്ന 2 വയസ്സുള്ള മുട്ടനാട്.

ജനനത്തോടെ‌ തള്ള ചത്ത് പോയ കുഞ്ഞന് പുറത്തു നിന്നു പാൽ വാങ്ങി നൽകിയാണ് വളർത്തിയത്. ഇരുകാലിനും വൈകല്യമുണ്ടായിരുന്ന കുഞ്ഞനെ നിരന്തര പരിശീലനത്തിലുടെ മാറ്റിയെടുത്തതും സഞ്ജയ് തന്നെ. സ‍ഞ്ജയിനൊപ്പം പ്രഭാതഭക്ഷണത്തോടെയാണ് കുഞ്ഞന്റെ ദിവസം തുടങ്ങുന്നതുതന്നെ. കൂടെ സ്കൂളിൽ പോകാനും ആൾ ഒരുക്കമാണ്. അതിനാൽ വീട്ടുകാർ കെട്ടിയിടും. കഴിഞ്ഞ ദിവസം കുഞ്ഞനെ വിൽക്കാനായി വീട്ടുകാർ തീരുമാനിച്ചു. 16,500 രൂപയ്ക്കു കച്ചവടമുറപ്പിച്ചു.

ഇതറിഞ്ഞതോടെ സഞ്ജയ് കരച്ചിൽ തുടങ്ങി. ആടിനൊപ്പം കരഞ്ഞുകൊണ്ട് പിന്നാലെപ്പോവുകയും ചെയ്തു. വാഹനത്തിൽ കിടന്ന് കുഞ്ഞനാടും ഇടിയും ബഹളവും കരച്ചിലും ആരംഭിച്ചു. ഇതോടെ, സഞ്ജയുടെ പിതാവ് നെടുങ്കണ്ടം കെഎസ്ആർടിസിയിലെ ഡ്രൈവറായ സുനിൽ കുമാറിനകച്ചവടക്കാരൻ വിളിച്ചു. ആട് വാഹനത്തിൽ കിടന്ന് അലമ്പുണ്ടാക്കുന്ന വിവരമറിയിച്ചു. സുനിൽ തൂക്കുപാലം ടൗണിലെത്തി 500 രൂപ കൂടുതൽ നൽകി ആടിനെ തിരികെ വാങ്ങി. വീട്ടിലെത്തിയതോടെ കുഞ്ഞനും സന്തോഷം, സഞ്ജയ്ക്കും സന്തോഷം.

LEAVE A REPLY

Please enter your comment!
Please enter your name here