തൊടുപുഴ: കരിദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് നടത്തിയ പ്രകടനത്തിനു നേരെ പൊലീസ് ലാത്തിച്ചാർജ്. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന് ഗുരുതര പരുക്ക്. പൊലീസ് സ്റ്റേഷന് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജിലാണ് ബിലാലിന് പരുക്കേറ്റത്. കണ്ണിനാണ് പരുക്ക്, കാഴ്ചശക്തിയെ ബാധിച്ചേക്കുമെന്ന് ഡോക്ടര്‍മാര്‍. വിദഗ്ധ ചികില്‍സയ്ക്കായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി.
ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെ കൈയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ തൊടുപുഴയിൽ മാർച്ച് നടത്തിയത്. തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നതിനിടെ സിപിഎമ്മിന്റെ കൊടിമരം തകർത്ത കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. നാലുപേർക്ക് പരുക്കേറ്റു. ലാത്തി ചാർജിനിടെയാണ് പ്രവർത്തകർക്ക് പരുക്കേറ്റത്. തുടർന്ന് പ്രതിഷേധക്കാർ ഡീൻ
കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. കട്ടപ്പനയിൽ സിപിഎം നടത്തിയ മാർച്ചിനിടെ, വനം വകുപ്പ് സെക്ഷൻ ഓഫിസ് ഉപരോധ സമരവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സ്ഥാപിച്ചിരുന്ന കൊടികളും കെഎസ്യു കെഎസ്യുവിന്റെ കൊടിയും നശിപ്പിച്ചു.