കൊച്ചി: പ്രണയം എതിര്‍ത്തതിന് പിതാവിനെതിരെ പെണ്‍കുട്ടി നല്‍കിയ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി.കോഴി ക്കോട് കുറ്റ്യാടി സ്വദേശിനിയായ പെൺകുട്ടി നൽകിയ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സുഹൃത്തിന്‍റെ പ്രേരണയാലാണ് പെൺകുട്ടി പിതാവിനെതിരെ പോക്സോ പരാതി നൽകിയതെന്ന് വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. പിതാവിന്റെ ഹര്‍ജി പരിഗണിച്ച് നാദാപുരം അതിവേഗം സ്പെഷ്യല്‍ കോടതിയുടെ പരിഗണനയിലുള്ള കേസാണ് ഹൈക്കോടതി റദ്ദ് ചെയ്തത്.
പരാതിക്കാരിയുടെ പുതിയ മൊഴിയും, പെണ്‍കുട്ടിയുടെ അമ്മയുടെ സത്യവാങ്മൂലവും കോടതി ചുമതലപ്പെടുത്തിയത് പ്രകാരം വിക്ടിം റൈറ്റ് സെന്റര്‍ പ്രെജക്‌ട് കോര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് കേസ് റദ്ദാക്കിയതെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. പോക്സോ കേസില്‍ ഒത്തുതീര്‍പ്പുണ്ടായാല്‍ പോലും അത് റദ്ദ് ചെയ്യാറില്ല.