തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ വാഹനം എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു, കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. വന്‍ സുരക്ഷാ വീഴ്ചയാണുണ്ടായതെന്നാരോപണം. തന്നെ ആക്രമിക്കാന്‍ എസ് എഫ് ഐ പ്രവര്‍ത്തകര് ശ്രമിക്കുകയായിരുന്നുവെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് എസ് എഫ് ഐക്കാര്‍ തനിക്കെതിരെ ശാരീരികമായ ആക്രമണം നടത്തിയതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ഗവര്‍ണ്ണര്‍ രാജ്ഭവനില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തേക്ക്് പോകുമ്പാഴായിരുന്നു സംഭവം.ഗവര്‍ണ്ണറുടെ വാഹനത്തിന്റെ നേര്‍ക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പാഞ്ഞെടുക്കുകയായിരുന്നു. തന്റെ വാഹനത്തില്‍ എസ് എഫ് ഐക്കാര്‍ ഇടിച്ചെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഗവര്‍ണ്ണറുടെ അടുത്തേക്ക് എസ് എഫ് ഐക്കാര്‍ കരിങ്കൊടിയുമായി ഓടിയെത്തിയ ശേഷമാണ് ഏതാനും ചില പൊലീസുകാര്‍ അവര്‍ക്ക് പിറകെ ഓടിച്ചെന്നത്.ഇതിനിടയില്‍ കാറില്‍ നിന്നും പുറത്തിറങ്ങി പൊലീസുദ്യോഗസ്ഥരോട് ക്ഷോഭിക്കുകയും ചെയ്തു.എവിടെയാണ് നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ എന്ന് പൊലീസുദ്യോഗസ്ഥരോട് ഗവര്‍ണ്ണര്‍ ചോദിക്കുകയും ചെയ്തു.