വെള്ളിയാഴ്ചയോടെ മഴ കുറയും; കൂടുതൽ പെയ്തത് പീരുമേട്ടിൽ

0

തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്തു പെയ്യുന്ന തീവ്ര മഴയ്ക്ക് വെള്ളിയാഴ്ചയോടെ താത്കാലിക ശമനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്‌തെങ്കിലും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴയുടെ ശക്തി കുറഞ്ഞതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യ്ക്തമാക്കുന്നത്.

ഇടുക്കി ജില്ലയിലെ പീരുമേടാണ് ബുധനാഴ്ച ഏറ്റവും കൂടുതല്‍ മഴ പെയ്തത്, 19 സെന്‍റീമീറ്റര്‍. തൃശൂര്‍ ജില്ലയിലെ പടിഞ്ഞാറത്തറയില്‍ 17 സെന്‍റീമീറ്റും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ 16 സെന്‍റീമീറ്ററും മഴ പെയ്തതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്ക്.

അടുത്ത 24 മണിക്കൂര്‍ കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 20 സെന്‍റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.

അടുത്ത 24 മണിക്കൂറില്‍ കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്‍റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here