കുമളി: മദ്യലഹരിയിലുണ്ടായ വഴക്കിനിടെ രണ്ടാം ഭാര്യയെ പൊലീസ് ഓഫിസർ കഴുത്ത് ഞെരിച്ച് കൊന്നു. കമ്പം ട്രാഫിക് എസ് .ഐ ജയകുമാറാണ് രണ്ടാം ഭാര്യ അമുദയെ (42) കൊലപ്പെടുത്തിയത്. സംഭവത്തിൽ ജയകുമാറിനെ (52) അറസ്റ്റ് ചെയ്തു. കൊലപാതകത്തിനുശേഷം ഉത്തമപാളയത്തെ ആദ്യ ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് പോയ ജയകുമാറിനെ കമ്പത്തേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കമ്പംമെട്ട് കോളനി റോഡരികിലാണ് കഴിഞ്ഞ 15 വർഷത്തോളമായി ഇരുവരും താമസിച്ചിരുന്നത്. രാവിലെ അമുദയെ വീടിനു പുറത്ത് കാണാതായതോടെ അയൽവാസികൾ ജനൽവഴി നോക്കിയപ്പോൾ തറയിൽ കിടക്കുന്നതായി കണ്ടെത്തി. ഇവർ വിവരം അറിയിച്ചതനുസരിച്ച് ഉത്തമപാളയം ഡിവൈ.എസ്.പി മധുകുമാരിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മരണപ്പെട്ട വിവരം അറിഞ്ഞത്.