പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 22 വർഷം തടവും 80,000 രൂപ പിഴയും ശിക്ഷ. മംഗലശേരിയിലെ മഠത്തിൽപറമ്പിൽ മണി(48)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാൻ ശിക്ഷിച്ചത്. 2017 മാർച്ച് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.
16 കാരിയായ പെൺകുട്ടിയെ പ്രതി നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കുകയും ജനനേന്ദ്രിയം പിടിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ. അന്നത്തെ തളിപ്പറമ്പ് എസ്‌ഐ പി.എ ബിനുമോഹനും സിഐ പി.കെ.സുധാകരനുമാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.