തന്റെ യജമാനത്തിയായ വീട്ടമ്മയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തപ്പോൾ ഡിസ്ചാർജ് ആകുന്നതുവരെ ആശുപത്രി ഗേറ്റിൽ കാത്തുനിന്ന് നായ്ക്കുട്ടി

0

ബെംഗളൂരു: തന്റെ യജമാനത്തിയായ വീട്ടമ്മയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തപ്പോൾ ഡിസ്ചാർജ് ആകുന്നതുവരെ ആശുപത്രി ഗേറ്റിൽ കാത്തുനിന്ന് നായ്ക്കുട്ടി. ശിവമൊഗ്ഗ തീർത്ഥഹള്ളിയിലെ ആശുപത്രിക്കു മുന്നിലാണ് നായക്കുട്ടിയുടെ രാപ്പകൽ ഇല്ലാത്ത കാത്തു നിൽപ്പ്. ആശുപത്രിയിൽ നിന്നും ഇവരെ ഡിസ് ചാർജ് ചെയ്യുംവരെ നായ തന്റെ ഉടമയ്ക്കായി കാത്തു നിന്നു.

സൊപ്പുഗുഡ്ഡെ സ്വദേശിനി നാഗരത്‌ന ശാസ്ത്രിയുടെ തിരിച്ചു വരവിനായാണ് ‘പപ്പി’ എന്നു വിളിപ്പേരുള്ള നായ്ക്കുട്ടി കാത്തു നിന്നത്. ആശുപത്രി വാതിൽക്കൽ സന്ദർശകർ ഉൾപ്പെടെയുള്ളവരെ ശല്യപ്പെടുത്താതെയാണ് നാഗരത്‌നയെ അഡ്‌മിറ്റ് ചെയ്ത വാർഡിലേക്കു നോക്കി പപ്പി നിന്നിരുന്നത്. നിൽപു മടുക്കുമ്പോൾ പോർട്ടിക്കോയിലുള്ള ആംബുലൻസിന്റെ തണലിൽ കിടക്കും. എന്നിരുന്നാലും നായ വീട്ടിലേക്ക് മടങ്ങാൻ തയ്യാറായില്ല.

കഴിഞ്ഞദിവസം നാഗര്തനയെ ഡിസ്ചാർജ് ചെയ്യും വരെയും നിൽപും കിടപ്പും തുടർന്നു. വീട്ടിലെത്തിച്ച ശേഷം നാഗരത്‌ന മരിച്ചപ്പോൾ പപ്പി ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ലെന്ന് മകൾ സുധാ ജോയ്‌സ് പറഞ്ഞു. ഒന്നര മാസം പ്രായമുള്ളപ്പോഴാണ് ഇതിനെ വാങ്ങിയത്

LEAVE A REPLY

Please enter your comment!
Please enter your name here