തിരുവനന്തപുരം: അവയവദാനത്തിനായി കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നാകും ഇത് അറിയപ്പെടുക. പുതുച്ചേരിയിലെ ജിപ്മറില്‍ (ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട്) സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ററോളജി വിഭാഗം പ്രഫസറായ ഡോ. ബിജു പൊറ്റെക്കാട്ടിനെ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്പെഷല്‍ ഓഫിസറായി നിയമിക്കും. അവയവ ദാനത്തിൽ നിലവിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
•കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്ക്) മുന്‍നിര പദ്ധതിയായ യങ് ഇന്നവേഷന്‍
പ്രോഗ്രം 2022 നടപ്പാക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സര്‍വകലാശാലകളുടെയും മറ്റ് ഏജന്‍സികളുടെയും സഹകരണത്തോടെയാകുമിത്.
•സംസ്ഥാന ഹാൻഡ്ലൂം ഡെവലപ്മെന്റ് കോര്‍പറേഷന്റെ (ഹാന്‍വീവ്) അംഗീകൃത ഓഹരി മൂലധനം 50 കോടി രൂപയില്‍നിന്ന് 60 കോടി രൂപയായി വര്‍ധിപ്പിക്കും.