മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളാണ് തന്നെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതെന്ന് പെൺകുട്ടി പറഞ്ഞതായും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രതികൾ പെൺകുട്ടിയെ കടൽത്തീരത്തുള്ള ഗ്രാമത്തിലെ ഒഴിഞ്ഞ ബംഗ്ലാവിലേക്ക് കൊണ്ടുപോയത്. അടുത്ത ദിവസം രാവിലെ വരെ പെൺകുട്ടിയെ പ്രതികൾ ബലാത്സംഗം ചെയ്തു. ഡിസംബർ 16 ന് രാത്രി 8 മണിക്ക് ആരംഭിച്ച പീഡനം അടുത്ത ദിവസം രാവിലെ 11 മണി വരെ തുടർന്നു. ആളൊഴിഞ്ഞ ബംഗ്ലാവിൽ നിന്ന് പിന്നീട് അവർ അവളെ കടൽത്തീരത്തേക്ക് കൊണ്ടുപോയി. അവിടെ കുറ്റിക്കാട്ടിൽ വച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നതായി പൊലീസ് പറഞ്ഞു.