തിരുവനന്തപുരം: വിതുര കല്ലാറിൽ ഒഴുക്കിൽപ്പെട്ട് മൂന്നുപേർ മരിച്ചു.ബീമാപള്ളി സ്വദേശികളായ സഫാൻ, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട അഞ്ചുപേരിൽ രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. വിനോദ സഞ്ചാരത്തിന് എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.
മരണപ്പെട്ട ഫിറോസും ജവാദും സഹോദരങ്ങളാണ്. ഫിറോസ് എസ്എപി ക്യാമ്പിലെ പോലീസുകാരനാണ്. ആദ്യം ഒഴുക്കിൽ പെട്ടത് പെൺകുട്ടിയാണെന്ന് പ്രദേശവാസി പറഞ്ഞു. പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ ബാക്കിയുള്ളവർ ഒഴുക്കിൽപ്പെടുകയായിരുന്നു.
കഴിഞ്ഞദിവസം പെയ്ത മഴയെത്തുടർന്ന് നദിയിൽ വലിയ ഒഴുക്കുണ്ടായിരുന്നു. ഒഴുക്കിൽപ്പെട്ടത് കണ്ട നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇവർ ഒഴുകിപ്പോവുകയായിരുന്നു