ന്യൂഡൽഹി: യുക്രെയ്നിൽ നിന്ന് തിരികെയത്തിയ മെഡിക്കൽ വിദ്യാർഥികളെ മറ്റു മെഡിക്കൽ കോളേജുകളിൽ പ്രവേശിക്കാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പർവീണ്‍ പവാർ. സിപിഐ എംപി ബിനോയ് വിശ്വം പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
ഇതിന് നിയമപരമായ വ്യവസ്ഥകളൊന്നും നിലവിലില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. നിയമനിർമ്മാണത്തിനുള്ള അധികാരം യഥേഷ്ടം ഉപയോഗിക്കുന്ന സർക്കാരിന് ഇത്തരമൊരു സാഹചര്യത്തിൽ പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാനാവില്ലെന്ന തീരുമാനം അപലപനീയമാണെന്ന് എംപി ബിനോയ് വിശ്വം പറഞ്ഞു.
യുദ്ധം പോലുള്ള തീവ്രമായ സംഭവങ്ങൾ അനുഭവിച്ച വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. തിരികെ വന്ന മെഡിക്കൽ വിദ്യാർഥികളുടെ കൃത്യമായ എണ്ണം നൽകുന്നതിൽ പരാജയപെട്ട മന്ത്രി അവ്യക്തമായ കണക്കുകളാണ് നൽകിയതെന്നും എംപി വ്യക്തമാക്കി.