കൊലപാതക കേസിന്റെ വിചാരണയ്ക്കിടെ കാണാതായ പ്രധാന തെളിവ് കണ്ടെത്തി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് വിചാരണയ്ക്കിടെ പ്രധാന തെളിവായ ഫോട്ടോ കാണാതായത്.
കോവളത്ത് വിദേശവനിതയെ പീഡിപ്പിച്ച് കൊന്ന കേസില്‍ വിചാരണ നടക്കവെയാണ് കോടതിയിൽ നാടകീയ സംഭവം നടന്നത്. കേസിന്റെ തെളിവായി പോലീസ് 21 ഫോട്ടോകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിൽ ഒരു ഫോട്ടോയാണ് കാണാതായത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ജഡ്ജി, മുറിക്കകത്തുള്ള എല്ലാവരോടും തങ്ങാന്‍ ആവശ്യപ്പെട്ടു. അഭിഭാഷകര്‍ ഉള്‍പ്പടെ എട്ടുപേരാണ് ആ സമയത്ത് കോടതി മുറിയില്‍ ഉണ്ടായിരുന്നത്.
തുടര്‍ന്ന്, ഫോട്ടോ കണ്ടെത്താനും, അല്ലെങ്കില്‍ ഫോട്ടോ നഷ്ടമായത് എങ്ങനെയാണെന്നുള്ളതിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉദ്യോഗസ്ഥരോട് ജഡ്ജി ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോട്ടോ കണ്ടെത്തിയത്.