കൊച്ചി: മകൻ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് കഴുത്തറുത്ത് മരിച്ച ക്രിസ്റ്റഫറിന്‍റെ അച്ഛൻ സിറിൾ ഡിക്രൂസ് പ്രതികരിച്ചു. ക്രിസ്റ്റഫർ സന്തോഷവാനായിരുന്നു. ക്രിസ്റ്റഫർ ആക്രമിച്ചു എന്ന് പോലീസ് പറയുന്ന സച്ചിൻ ക്രിസ്റ്റഫറിന്‍റെ ഉറ്റ സുഹൃത്ത് ആണ്. സംഭവത്തക്കുറിച്ച് വിശദ അന്വേഷണം വേണമെന്നും സിറിൾ ആവശ്യപ്പെട്ടു.
കൊച്ചി നഗരമധ്യത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് നിരവധിപ്പേർ നേക്കിനിൽക്കെ ക്രിസ്റ്റഫർ സ്വയം കഴുത്തറുത്ത് ജീവനൊടുക്കിയത്. ദേശാഭിമാനി ജംഗ്ഷനിലെ മാര്‍ക്കറ്റിനു സമീപം പെറ്റ് ഷോപ്പിന് മുന്നിലെ പോസ്റ്റിനു ചുവട്ടിൽ വന്നിരുന്ന യുവാവ് കത്തിയെടുത്ത് കൈയില്‍ മുറിവുണ്ടാക്കുകയും കഴുത്തു മുറിക്കുകയുമായിരുന്നു.
ഉടൻതന്നെ യുവാവ് കുഴഞ്ഞുവീണു. സമീപമുണ്ടായിരുന്നവർ അറിയിച്ചതിനെതുടർന്ന് പോലീസെത്തി യുവാവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവാവ് കത്തി ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിക്കുന്നതും കഴുത്തറുക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ കലൂര്‍ മാര്‍ക്കറ്റിനുസമീപത്തെ കടകളിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്