കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര പ്രശ്നങ്ങളും രൂക്ഷമായ ശ്രീലങ്കയിൽ ബസ് ചാർജ് നിരക്ക് പുനഃക്രമീകരിച്ചു. മിനിമം ചാർജ് 38 രൂപയാക്കി കുറച്ചതായി അധികൃതർ അറിയിച്ചു.
നാഷനൽ ട്രാൻസ്പോർട് കമീഷൻ 2.25 ശതമാനമാണ് ചാർജിൽ കുറവ് വരുത്തിയത്. നേരത്തേ 40 രൂപയായിരുന്നു മിനിമം ചാർജ്. നാഷനൽ ട്രാൻസ്പോർട് കമീഷൻ ഡയറക്ടർ ജനറൽ മിലൻ മിറാൻഡോ ആണ് ചാർജ് പുനഃക്രമീകരിച്ച വിവരം അറിയിച്ചത്. പുതുക്കിയ ചാർജ് ചൊവ്വാഴ്ച അർധരാത്രി മുതൽ നിലവിൽ വരും.