കുന്നിക്കോട്: പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനി പ്ലസ് വൺ പരീക്ഷയിൽ തോൽക്കുമെന്ന പേടി കൊണ്ട് തൂങ്ങി മരിച്ചു. തലവൂർ ഞാറക്കാട് നന്ദനത്തിൽ സനൽ കുമാർ അനിത ദമ്പതിമാരുടെ മകൾ സനിഗെയാണ് (17) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ് വൺ മോഡൽ പരീക്ഷ ഇന്ന് ആരംഭിക്കാനിരിക്കെയാണ് പെൺകുട്ടിയുടെ ആത്മഹത്യ.
അനിതയ്ക്ക് മാന്നാറിലാണ് ജോലി. അതുകൊണ്ട് ആഴ്ചയിലൊരിക്കലേ വീട്ടിൽ വരാറുള്ളു. ആശാരിപ്പണിക്കാരനായ സനൽകുമാർ രാത്രി എട്ടോടെയാണ് ജോലി കഴിഞ്ഞ് എത്തുന്നത്. സഹോദരി കോട്ടവട്ടത്തുള്ള കുടുംബവീട്ടിലായിരുന്നു. വൈകിട്ട് പല തവണ ഫോണിൽ വിളിച്ചിട്ടും സനിഗ ഫോണെടുക്കാഞ്ഞതിനെ തുടർന്ന് അനിത അയൽവീട്ടുകാരിയെ വിളിച്ചു. ഇവർ വന്ന് നോക്കിയപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. ക്ഷേത്രത്തിൽ പോയതാകാമെന്ന് കരുതി തിരക്കിച്ചെന്നെങ്കിലും കണ്ടില്ല.
വീണ്ടുമെത്തി പരിശോധിച്ചപ്പോൾ കതക് അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്ന് ബോദ്ധ്യമായി. ഇതോടെ നാട്ടുകാർ വാതിൽ തകർത്ത് ബിരുദ വിദ്യാർത്ഥിനി സനിതയാണ് സഹോദരി.