സ്വർണ്ണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വപ്ന സുരേഷ് കത്തയച്ചു

0

സ്വർണ്ണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വപ്ന സുരേഷ് കത്തയച്ചു. കേസിൽ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കർ ഐഎഎസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്നും കത്തിൽ പറയുന്നു. രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്ആർഡിഎസിനെയും നിരന്തരം സർക്കാർ ദ്രോഹിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നും നേരിട്ട് കാണാൻ അനുമതി നൽകണമെന്നും സ്വപ്ന കത്തിൽ ആവശ്യപ്പെട്ടു.

ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കയാണ്. ഇതിനിടെയാണ് സ്വപ്‌ന സുരേഷ് നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുന്നത്. കള്ളപ്പണ കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ മൊഴി നൽകിയതിലുള്ള വിരോധം കാരണമാണ് കേസെടുത്തതെന്നാണ് സ്വപ്നയുടെ വാദം. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്‌സ്‌മെന്റിന് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.

അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇ ഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിർത്തില്ല. തുടർന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവർ നൽകിയ മൊഴികളിൽ ഒന്ന് ഇഡിക്ക് നൽകാൻ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്. ഡോളർ കടത്ത് കേസിൽ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇ.ഡി ഹർജിയിൽ കസ്റ്റംസ് വിശീദകരണം കേട്ട ശേഷം തീരുമാനമെടുക്കാമമെടുക്കാമെന്ന് കോടതി വ്യക്തമാക്കി.

നേരത്തെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുത ആരോപണമാണ് സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിൽ ഉണ്ടായിരുന്നത്. മകൾ വീണയ്ക്ക് ഷാർജയിൽ ഐടി വ്യവസായം തുടങ്ങാൻ മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയോട് സഹായം തേടിയെന്നാണ് വെളിപ്പെടുത്തിൽ. ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം എംശിവശങ്കറും നളിനി നെറ്റൊയും ഉണ്ടായിരുന്നു. ക്‌ളിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ലോഹവസ്തുക്കൾ കൊണ്ടുപോയത് സംബന്ധിച്ച് ശിവശങ്കറുമായി നടത്തിയ വാട്‌സ് ആപ് ചാറ്റുകൾ കോടതിയിലുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.

ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് എന്തൊക്കെ ഇടപാടുകൾ താൻ നടത്തിയെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താമെന്ന് സ്വപ്ന സുരേഷ് വെല്ലുവിളിച്ചതിന് പിറകെയാണ് കോടതിയിൽ നൽകി സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത് വരുന്നത്. 2017 ൽ ഷാർജ ഭരണാധികാരി കേരളത്തിലെത്തിയപ്പോൾ ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടന്നു. ഷാർജിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് ഐടി വ്യവസായം തുടങ്ങാൻ ഷാർജ ഭരണാധികാരിയോട് മുഖ്യമന്ത്രി സഹായം തേടി. മുഖ്യമന്ത്രിക്കും കുടുംബത്തിനും പുറമെ എംശിവശങ്കറും, നളിനി നെറ്റോയും മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത്.

പിന്നീട് ഷാർജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി ഇക്കാര്യം സംസാരിച്ചു. ഭരണാധികാരിയെ സന്തോഷിപ്പിക്കാൻ സ്വർണ്ണ ആഭരണങ്ങൾ സമ്മാനമായി നൽകാൻ മുഖ്യമന്ത്രിയുടെ ഭാര്യ ശ്രമിച്ചെങ്കിലും ഭരണാധികാരികൾ സമ്മാനം കൈപ്പറ്റാറില്ലെന്ന് അറയിച്ച് താൻ തടഞ്ഞെന്നും സത്യവാങ്മൂലത്തിലുണ്ട്. ഇത്തരം നടപടികളിൽ അതൃപ്തി കാരണം ഐടി സംരഭം തുടങ്ങാനുള്ള നീക്കം പരാജയപ്പെട്ടു. സ്വർണ്ണക്കടത്തിൽ രഹസ്യമൊഴി നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയൊടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വപ്നയുടെ ഗുരുതര വെളിപ്പെടുത്തലിന്റെ വിശദാംശങ്ങളുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here