തേയിലത്തോട്ടത്തിൽ 15കാരി ബലാത്സം​ഗത്തിന് ഇരയായ സംഭവം; തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട‌ രണ്ട് പേർ കൂടി പിടിയിൽ

0

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചു വയസുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. സംഭവത്തിനു ശേഷം തമിഴ് നാട്ടിലേക്ക് രക്ഷപ്പെട്ടവരാണ് കസ്റ്റഡിയിലായത്. ഇരുവരും പൂപ്പാറ സ്വദേശികളാണ്. കേസിൽ നാലു പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ നാലുപേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ സുഹൃത്തുക്കളായ രണ്ട് ബംഗാൾ സ്വദേശികളും പോലീസ് കസ്റ്റഡിയിലുണ്ട്. ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ എത്തിയപ്പോഴാണ് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.

രണ്ടാഴ്ച മുൻപാണ് പ്പാറയിലെ തേയിലത്തോട്ടത്തിൽ പീഡനത്തിനിരയായ പതിനഞ്ചുകാരിയും കുടുംബവും കേരളത്തിൽ എത്തിയത്. ജോലിയും വരുമാനവുമില്ലാതെ കടുത്ത ദാരിദ്ര്യം മൂലമാണ് മകളുടെ പഠനം പോലും ഉപേക്ഷിച്ച് ബംഗാളിൽ നിന്ന് ദമ്പതികൾ കേരളത്തിലേക്ക് വന്നത്. ബംഗാളിൽ നിന്നെത്തി കേരളത്തിൽ ജോലി ചെയ്യുന്ന ബന്ധുക്കൾ വഴി ഒരു ഏജന്റിനെ സമീപിച്ചാണ് ഇവർ ഏലത്തോട്ടത്തിൽ ജോലി ശരിയാക്കിയത്.

മകളെ ഇവിടെ സ്കൂളിൽ ചേർത്തു പഠിപ്പിക്കാമെന്നും ഏജന്റ് പറഞ്ഞിരുന്നു. ഞായറാഴ്ച പുറത്തു പോയ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ വിവരം പൊലീസ് എത്തി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇനി എത്രയും വേഗം പെൺകുട്ടിയുമായി സ്വദേശത്തേക്ക് മടങ്ങാനാണ് മാതാപിതാക്കളുടെ ആലോചന.
കഴിഞ്ഞ ദിവസമാണ് ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിക്ക് ഇടുക്കിയിൽ ക്രൂരപീഡനം ഏൽക്കേണ്ടി വന്നത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. തമിഴ് സംസാരിക്കുന്ന പൂപ്പാറ സ്വാദേശികളാണ് അറസ്റ്റിലായത്. ഇതിൽ രണ്ട് പേർക്ക് പ്രായപൂർത്തിയായിട്ടില്ല. ഇരയുടെ മുന്നിലെത്തിച്ച് ,തെളിവെളുക്കേണ്ടതിനാൽ ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൂറത്തുവിടാൻ നിർവ്വാഹമില്ലന്നാണ് പൊലീസ് നിലപാട്.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. രാത്രി പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ വ്യാപക അന്വേഷണത്തിൽ 7 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ 4 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ബാക്കിയുള്ളവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

ഇടുക്കി എസ് പി ആർ കറുപ്പൂസ്വാമി, മൂന്നാർ ഡി വൈ എസ് പി കെ ആർ മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം ചോദ്യം
ചെയ്‌ത് കുറ്റകൃത്യത്തിലെ പങ്ക് ഉറപ്പാക്കിയാണ് 4 പേരെ അറസ്റ്റുചെയ്തിട്ടുള്ളത്. സംഭവത്തിൽ കൗമാരക്കാരുടെ പങ്കിനെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നതായിട്ടാണ് സൂചന.
പെൺകുട്ടിയെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. പരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ പെൺകുട്ടിയെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ക്രൂരമായ ലൈംഗിക പീഡനം നേരിട്ടതിനെത്തുടർന്ന് മാനസീകമായി തകർന്ന നിലയിലാണ് പെൺകുട്ടി. ഹിന്ദിപരിജ്ഞാനമുള്ളവരുടെ സഹായത്തോടെയാണ് പൊലീസ് പെൺകുട്ടിയുടെയും കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെയും മൊഴിയെടുത്തത്. ആൺ സുഹൃത്തിനൊപ്പമെത്തിയ പശ്ചിമബംഗാൾ സ്വദേശിനിയായ15 കാരിയാണ് ആക്രണത്തിന് ഇരയായത്.
ആൺസുഹൃത്ത് ബിവറേജിൽ ബിയർ വാങ്ങാൻ പോയ സമയത്ത് നാലുപേർ ചേർന്ന് ശല്യം തുടങ്ങിയെന്നും തേയിലത്തോട്ടത്തിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പെൺകുട്ടിയുടെ പരാതി. തേയിലത്തോട്ടം കാണാൻ മധ്യപ്രദേശുകാരനായ സുഹൃത്തിനൊപ്പമാണ് പെൺകുട്ടി പൂപ്പാറയിൽ എത്തിയത്.
സമീപത്തെ ബെവ്കോ ഔട്ട്ലെറ്റിൽനിന്ന് മദ്യം വാങ്ങാൻ സുഹൃത്ത് മാറിയപ്പോൾ അടുത്തു കൂടിയ നാലംഗ സംഘം പിന്നീട് സുഹൃത്തിനെ ഭീഷിണിപ്പെടുത്തി ഓടിച്ച ശേഷം പെൺകുട്ടിയെ ഉദ്രവിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here