ഭാസ്കര്‍ രാമനെ ചൊവ്വാഴ്ച രാത്രി സിബിഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. 2011 കാലയളവിൽ പഞ്ചാബിലെ ഒരു പവർ പ്രോജക്ടിനായി 250 ചൈനീസ് പൗരന്മാരുടെ വിസ പുതുക്കാൻ കാർത്തി ചിദംബരം കോഴ വാങ്ങിയെന്നാണ് കേസ്.
50 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായാണ് സിബിഐ കണ്ടെത്തൽ. കേസിൽ കാര്‍ത്തി ചിദംബരം ഉള്‍പ്പടെ അഞ്ച് പ്രതികളാണുള്ളത്. കാർത്തി ചിദംബരത്തിന്റെ വസതികളിലും ഓഫിസുകളിലും ഉൾപ്പെടെ പത്തിടത്ത് സിബിഐ കഴിഞ്ഞ ദിവസം സിബിഐ റെയ്ഡ് നടത്തിയിരുന്നു.
ഡല്‍ഹി, മുംബൈ, ചെന്നൈ, ഒഡീഷ, കർണാടക, തമിഴ്നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.