നാലുവയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ അമ്മയുടെ സുഹൃത്ത് കുറ്റക്കാരനെന്ന് കോടതി

0

തൊടുപുഴ: നാലുവയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ അമ്മയുടെ സുഹൃത്ത് കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം കവടിയാര്‍ കടവട്ടൂര്‍ കാസിലില്‍ അരുണ്‍ ആനന്ദിനെ (36) ആണ് തൊടുപുഴ പോക്സോ കോടതി കുറ്റക്കാരനെന്ന് വിധിച്ചത്. കുട്ടിയുടെ മൂത്തസഹോദരനെ മര്‍ദിച്ചുകൊന്നെന്ന കേസിലും ഇയാൾ വിചാരണ നേരിടുകയാണ്. പോക്സോ കേസിൽ വ്യാഴാഴ്ച ശിക്ഷ വിധിക്കും. നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.

2019-ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടികളുടെ അച്ഛൻ മിരിച്ചശേഷം ഇയാൾ ഇവരുടെ അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നതെന്നാണ് കുട്ടികൾ പറയുന്നത്. ഇതിനിടയിൽ മൂത്ത കുട്ടിയെ തലയോട്ടി തകര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മാര്‍ച്ച് 28-നായിരുന്നു സംഭവം. ഈ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുവയസ്സുകാരനായ ഇളയകുട്ടി ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്നാണ് പോലീസി​ന്റെ കണ്ടെത്തൽ.

തുടര്‍ന്ന് പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഇതിനിടെ, പരിക്കേറ്റ മൂത്ത കുട്ടി ഏപ്രില്‍ ആറിന് ചികിത്സയിലിരിക്കെ മരിച്ചു. ഇളയകുട്ടിയെ ദേഹോപദ്രവം ഏല്പിച്ചതിനും ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമത്തിനും ബാലപീഡനത്തിനും മറ്റുമാണ് കേസെടുത്തിരുന്നത്. ഇതെല്ലാം സംശയത്തിനതീതമായി തെളിഞ്ഞതായി പോക്സോ കോടതി ജഡ്ജി നിക്സണ്‍ എം.ജോസഫ് ചൂണ്ടിക്കാട്ടി. കുട്ടിയുടെ അമ്മയും മുത്തശ്ശിയുമടക്കം 17 പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. 22 പ്രോസിക്യൂഷന്‍ രേഖകളും പരിശോധിച്ചു. കുട്ടിയെ വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും നിര്‍ണായകമായി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി.വാഹിദ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here