കൊവിഡിനു പിന്നാലെ റഷ്യ- യുക്രെയിൻ യുദ്ധം മൂർച്ഛിച്ചതോടെ ആഗോളതലത്തിൽ അച്ചടിമാദ്ധ്യമങ്ങളെ പ്രതിസന്ധിയിലാക്കി ന്യൂസ്‌പ്രിന്റ് വില വർദ്ധിച്ചത് ഇരട്ടിയിലേറെ

0

കൊവിഡിനു പിന്നാലെ റഷ്യ- യുക്രെയിൻ യുദ്ധം മൂർച്ഛിച്ചതോടെ ആഗോളതലത്തിൽ അച്ചടിമാദ്ധ്യമങ്ങളെ പ്രതിസന്ധിയിലാക്കി ന്യൂസ്‌പ്രിന്റ് വില വർദ്ധിച്ചത് ഇരട്ടിയിലേറെ. 2019ൽ ടണ്ണിന് 450 ഡോളറായിരുന്ന വില ഈ വർഷം 950 ഡോളറിലേക്ക് കത്തിക്കയറി. ഉത്‌പാദനത്തിലെ ഇടിവും വിതരണശൃംഖലയിൽ വന്ന തടസ്സവും കാരണം വരുംനാളുകളിലും വില കുതിക്കാനാണ് സാദ്ധ്യത.
ഇന്ത്യയിലേക്കുള്ള പത്രക്കടലാസിന്റെ 45 ശതമാനവും ഇറക്കുമതി ചെയ്‌തിരുന്നത് റഷ്യയിൽ നിന്നാണ്. യുദ്ധത്തെ തുടർന്ന് റഷ്യയിലേക്കും തിരിച്ചുമുള്ള ഇടപാടുകൾ ഷിപ്പിംഗ് കമ്പനികൾ നിറുത്തിയത് ഇറക്കുമതിയെ സാരമായി ബാധിച്ചു. റഷ്യൻ ബാങ്കുകളെ ആഗോള പണമിടപാട് ശൃംഖലയായ ‘സ്വിഫ്‌റ്റിൽ’ നിന്ന് പുറത്താക്കിയതും തിരിച്ചടിയായി. ന്യൂസ്‌പ്രിന്റ് നിർമ്മാണത്തിൽ 30 ശതമാനം പങ്കുവഹിക്കുന്ന പ്രകൃതിവാതകം, കൽക്കരി എന്നിവയുടെ വിലവർദ്ധനയും പ്രതിസന്ധിക്ക് ആക്കംകൂട്ടി.
ഇന്ത്യയിലേക്കുള്ള പത്രക്കടലാസിന്റെ 40 ശതമാനം എത്തുന്ന കാനഡയിൽ കൊവിഡ് വാക്‌സിൻ നിർബന്ധമാക്കിയതിനെതിരായ സമരം മൂലം ഉത്പാദനവും വിതരണവും തടസപ്പെട്ടതാണ് ഇറക്കുമതിയെ ബാധിച്ച മറ്റൊരു ഘടകം.
ഇന്ത്യയിലേക്കുള്ള ഗ്ളോസി ന്യൂസ്‌പ്രിന്റിന്റെ 60 ശതമാനവും വന്നിരുന്നത് ഫിൻലൻഡിൽ നിന്നാണ്. ജനുവരി മുതൽ ഫിൻലൻഡിലെ യു.പി.എം കമ്പനിയിൽ തൊഴിലാളിസമരം നടക്കുന്നതിനാൽ അവിടെ നിന്നുള്ള വരവും നിലച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here