കോഴിക്കോട്: കോഴിക്കോട് നവവരാണ് മുങ്ങി മരിച്ചത് ഫോട്ടോഷൂട്ടിനു ഇടയിൽ അല്ലെന്ന് പോലീസ്. ഇവരോടൊപ്പം ഫോട്ടോഗ്രാഫർ ഉണ്ടായിരുന്നില്ല. മൊബൈലിൽ ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ദമ്പതികൾ ഇന്നലെ ഇവിടെയെത്തി ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ജാനകിക്കാട് പാലേരി സ്വദേശിയായ റെജിലാലാണ് പുഴയിൽ മുങ്ങി മരിച്ചത്. പുഴയിൽ വീണ് ഒഴുക്കിൽ പെട്ട ഭാര്യയെ രക്ഷപെടുത്തി. ഇവരെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. മാർച്ച് 14നായിരുന്നു ദമ്പതികളുടെ വിവാഹം നടന്നത്.
പുഴക്കരയിൽ ഫോട്ടോയെടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുകിപ്പോയ രജിലാലിന്റെ ഭാര്യയെ രക്ഷപ്പെടുത്തി. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുഴയിൽ നല്ല ഒഴുക്കുണ്ടായിരുന്നു. അതിനാൽ റെജിലിനെ രക്ഷിക്കാൻ സാധിച്ചില്ല.
പെട്ടെന്ന് ഒഴുക്ക് വർധിക്കുന്ന പുഴയാണ് ജാനകിക്കാട് എന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടാണ് അപ്രതീക്ഷിതമായി അപകടം ഉണ്ടായതും. മുമ്പും ആളുകൾ ഇവിടെ പുഴയിൽ മുങ്ങി മരിച്ച സംഭവങ്ങൽ ഉണ്ടായിട്ടുണ്ട്.