ഐപിഎല്‍ ടീമുകളെ അഴിമതിയിലേക്ക് നയിക്കാന്‍ ശ്രമിക്കുന്ന ബിസിനസുകാരനെക്കുറിച്ച് ബിസിസിഐ ജാഗ്രതാ നിര്‍ദേശം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) താരങ്ങളെയും ടീം മാനേജ്‌മെന്റിന്റെ ഭാഗമായ മറ്റ് വ്യക്തികളെയും അഴിമതി പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്ന ഹൈദരാബാദില്‍ നിന്നുള്ള ഒരു ദുരൂഹ ബിസിനസുകാരനെതിരെ ബിസിസിഐ ടീമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉടമകള്‍, കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, കമന്റേറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ ഐപിഎലിലെ എല്ലാ പങ്കാളികളും അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.

വാതുവെപ്പുകാരുമായും മറ്റും ബന്ധമുള്ള, അഴിമതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ മുന്‍ ചരിത്രമുള്ള ഒരു ഹൈദരാബാദ് ബിസിനസുകാരന്‍ ഐപിഎല്‍ പങ്കാളികളെ കുടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അഴിമതി വിരുദ്ധ സുരക്ഷാ യൂണിറ്റ് (എസിഎസ്യു) പറയുന്നു. അതിനാല്‍ എല്ലാ ഐപിഎല്‍ ടീമുകളും ആ വ്യക്തിയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ബിസിനസുകാരനുമായുള്ള ഏതെങ്കിലും ഇടപെടല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹവുമായുള്ള സാധ്യമായ ബന്ധങ്ങള്‍ വെളിപ്പെടുത്തണമെന്നും ബിസിസിഐ മുന്നറിയിപ്പ് നല്‍കി.

ആരാധകരായി വേഷമിടുകയും വിലകൂടിയ സമ്മാനങ്ങള്‍ നല്‍കി വ്യക്തികളെ ലക്ഷ്യം വയ്ക്കുന്ന പ്രതിയുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് എസിഎസ്യു എല്ലാ ഐപിഎല്‍ ടീമുകള്‍ക്കും മുന്നറിയിപ്പ് നല്‍കി. ‘ആരാധകനായി വേഷംമാറി ഐപിഎല്‍ പങ്കാളികളുമായി അടുക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ബിസിനസുകാരന്‍. ഇയാള്‍ ടീമുകളുടെ ഹോട്ടലുകളിലും മത്സരങ്ങളിലും കളിക്കാരുമായും സ്റ്റാഫുമായും സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായും സാധ്യതയുള്ളവരെ സ്വകാര്യ പാര്‍ട്ടികളിലേക്ക് ക്ഷണിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ടീം അംഗങ്ങള്‍ക്ക് മാത്രമല്ല, അവരുടെ കുടുംബാംഗങ്ങള്‍ക്കും സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായും വിവരങ്ങളുണ്ട്,’ റിപ്പോര്‍ട്ട് പറയുന്നു.

ഐപിഎല്‍ ടീമുകളെ അഴിമതിയിലേക്ക് നയിക്കാന്‍ ശ്രമിക്കുന്ന ബിസിനസുകാരനെക്കുറിച്ച് ബിസിസിഐ ജാഗ്രതാ നിര്‍ദേശം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) താരങ്ങളെയും ടീം മാനേജ്‌മെന്റിന്റെ ഭാഗമായ മറ്റ് വ്യക്തികളെയും അഴിമതി പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്ന ഹൈദരാബാദില്‍ നിന്നുള്ള ഒരു ദുരൂഹ ബിസിനസുകാരനെതിരെ ബിസിസിഐ ടീമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉടമകള്‍, കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, കമന്റേറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ ഐപിഎലിലെ എല്ലാ പങ്കാളികളും അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.

വാതുവെപ്പുകാരുമായും മറ്റും ബന്ധമുള്ള, അഴിമതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ മുന്‍ ചരിത്രമുള്ള ഒരു ഹൈദരാബാദ് ബിസിനസുകാരന്‍ ഐപിഎല്‍ പങ്കാളികളെ കുടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അഴിമതി വിരുദ്ധ സുരക്ഷാ യൂണിറ്റ് (എസിഎസ്യു) പറയുന്നു. അതിനാല്‍ എല്ലാ ഐപിഎല്‍ ടീമുകളും ആ വ്യക്തിയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ബിസിനസുകാരനുമായുള്ള ഏതെങ്കിലും ഇടപെടല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹവുമായുള്ള സാധ്യമായ ബന്ധങ്ങള്‍ വെളിപ്പെടുത്തണമെന്നും ബിസിസിഐ മുന്നറിയിപ്പ് നല്‍കി.

ആരാധകരായി വേഷമിടുകയും വിലകൂടിയ സമ്മാനങ്ങള്‍ നല്‍കി വ്യക്തികളെ ലക്ഷ്യം വയ്ക്കുന്ന പ്രതിയുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് എസിഎസ്യു എല്ലാ ഐപിഎല്‍ ടീമുകള്‍ക്കും മുന്നറിയിപ്പ് നല്‍കി. ‘ആരാധകനായി വേഷംമാറി ഐപിഎല്‍ പങ്കാളികളുമായി അടുക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ബിസിനസുകാരന്‍. ഇയാള്‍ ടീമുകളുടെ ഹോട്ടലുകളിലും മത്സരങ്ങളിലും കളിക്കാരുമായും സ്റ്റാഫുമായും സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായും സാധ്യതയുള്ളവരെ സ്വകാര്യ പാര്‍ട്ടികളിലേക്ക് ക്ഷണിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ടീം അംഗങ്ങള്‍ക്ക് മാത്രമല്ല, അവരുടെ കുടുംബാംഗങ്ങള്‍ക്കും സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായും വിവരങ്ങളുണ്ട്,’ റിപ്പോര്‍ട്ട് പറയുന്നു.

ഇടുക്കി തൊടുപുഴയിൽ ഉടമ വെട്ടി പരുക്കേൽപ്പിച്ച വളർത്തുനായ ചത്തു

ഇടുക്കി തൊടുപുഴയിൽ കഴിഞ്ഞ ദിവസം ഉടമ വെട്ടിപരുക്കേൽപ്പിച്ച വളർത്തുനായ ചത്തു. ദേഹമാസകലം മുറിവേറ്റ നിലയിൽ തൊടുപുഴ മുതലക്കോടത്ത് നിന്നായിരുന്നു നായയെ അനിമൽ റെസ്ക്യൂ ടീമിന് ലഭിക്കുന്നത്. വഴിയാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ടീം അംഗങ്ങളായ കീർത്തിദാസ്,മഞ്ജു എന്നിവർ സ്ഥലത്തെത്തി നായയെ ആശുപത്രിയിലെത്തിച്ച് അവശ്യമായ ചികിൽസ നൽകിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.

നായയുടെ ശരീരത്തിൽ പത്തോളം മുറിവുകൾ ആണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു. ഉടമയുടെ ആജ്ഞ അനുസരിച്ചില്ല എന്ന കാരണത്താലാണ് നായയെ ഇയാൾ വെട്ടിപ്പരുക്കേൽപ്പിച്ച് തെരുവിൽ ഉപേക്ഷിച്ചത്.

ഇടുക്കി തൊടുപുഴയിൽ ഉടമ വെട്ടി പരുക്കേൽപ്പിച്ച വളർത്തുനായ ചത്തു

ഇടുക്കി തൊടുപുഴയിൽ കഴിഞ്ഞ ദിവസം ഉടമ വെട്ടിപരുക്കേൽപ്പിച്ച വളർത്തുനായ ചത്തു. ദേഹമാസകലം മുറിവേറ്റ നിലയിൽ തൊടുപുഴ മുതലക്കോടത്ത് നിന്നായിരുന്നു നായയെ അനിമൽ റെസ്ക്യൂ ടീമിന് ലഭിക്കുന്നത്. വഴിയാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ടീം അംഗങ്ങളായ കീർത്തിദാസ്,മഞ്ജു എന്നിവർ സ്ഥലത്തെത്തി നായയെ ആശുപത്രിയിലെത്തിച്ച് അവശ്യമായ ചികിൽസ നൽകിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.

നായയുടെ ശരീരത്തിൽ പത്തോളം മുറിവുകൾ ആണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു. ഉടമയുടെ ആജ്ഞ അനുസരിച്ചില്ല എന്ന കാരണത്താലാണ് നായയെ ഇയാൾ വെട്ടിപ്പരുക്കേൽപ്പിച്ച് തെരുവിൽ ഉപേക്ഷിച്ചത്.

ഇടുക്കി തൊടുപുഴയിൽ ഉടമ വെട്ടി പരുക്കേൽപ്പിച്ച വളർത്തുനായ ചത്തു

ഇടുക്കി തൊടുപുഴയിൽ കഴിഞ്ഞ ദിവസം ഉടമ വെട്ടിപരുക്കേൽപ്പിച്ച വളർത്തുനായ ചത്തു. ദേഹമാസകലം മുറിവേറ്റ നിലയിൽ തൊടുപുഴ മുതലക്കോടത്ത് നിന്നായിരുന്നു നായയെ അനിമൽ റെസ്ക്യൂ ടീമിന് ലഭിക്കുന്നത്. വഴിയാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ടീം അംഗങ്ങളായ കീർത്തിദാസ്,മഞ്ജു എന്നിവർ സ്ഥലത്തെത്തി നായയെ ആശുപത്രിയിലെത്തിച്ച് അവശ്യമായ ചികിൽസ നൽകിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.

നായയുടെ ശരീരത്തിൽ പത്തോളം മുറിവുകൾ ആണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു. ഉടമയുടെ ആജ്ഞ അനുസരിച്ചില്ല എന്ന കാരണത്താലാണ് നായയെ ഇയാൾ വെട്ടിപ്പരുക്കേൽപ്പിച്ച് തെരുവിൽ ഉപേക്ഷിച്ചത്.

ഇടുക്കി തൊടുപുഴയിൽ ഉടമ വെട്ടി പരുക്കേൽപ്പിച്ച വളർത്തുനായ ചത്തു

ഇടുക്കി തൊടുപുഴയിൽ കഴിഞ്ഞ ദിവസം ഉടമ വെട്ടിപരുക്കേൽപ്പിച്ച വളർത്തുനായ ചത്തു. ദേഹമാസകലം മുറിവേറ്റ നിലയിൽ തൊടുപുഴ മുതലക്കോടത്ത് നിന്നായിരുന്നു നായയെ അനിമൽ റെസ്ക്യൂ ടീമിന് ലഭിക്കുന്നത്. വഴിയാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ടീം അംഗങ്ങളായ കീർത്തിദാസ്,മഞ്ജു എന്നിവർ സ്ഥലത്തെത്തി നായയെ ആശുപത്രിയിലെത്തിച്ച് അവശ്യമായ ചികിൽസ നൽകിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.

നായയുടെ ശരീരത്തിൽ പത്തോളം മുറിവുകൾ ആണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു. ഉടമയുടെ ആജ്ഞ അനുസരിച്ചില്ല എന്ന കാരണത്താലാണ് നായയെ ഇയാൾ വെട്ടിപ്പരുക്കേൽപ്പിച്ച് തെരുവിൽ ഉപേക്ഷിച്ചത്.

ഇടുക്കി തൊടുപുഴയിൽ ഉടമ വെട്ടി പരുക്കേൽപ്പിച്ച വളർത്തുനായ ചത്തു

ഇടുക്കി തൊടുപുഴയിൽ കഴിഞ്ഞ ദിവസം ഉടമ വെട്ടിപരുക്കേൽപ്പിച്ച വളർത്തുനായ ചത്തു. ദേഹമാസകലം മുറിവേറ്റ നിലയിൽ തൊടുപുഴ മുതലക്കോടത്ത് നിന്നായിരുന്നു നായയെ അനിമൽ റെസ്ക്യൂ ടീമിന് ലഭിക്കുന്നത്. വഴിയാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ടീം അംഗങ്ങളായ കീർത്തിദാസ്,മഞ്ജു എന്നിവർ സ്ഥലത്തെത്തി നായയെ ആശുപത്രിയിലെത്തിച്ച് അവശ്യമായ ചികിൽസ നൽകിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.

നായയുടെ ശരീരത്തിൽ പത്തോളം മുറിവുകൾ ആണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു. ഉടമയുടെ ആജ്ഞ അനുസരിച്ചില്ല എന്ന കാരണത്താലാണ് നായയെ ഇയാൾ വെട്ടിപ്പരുക്കേൽപ്പിച്ച് തെരുവിൽ ഉപേക്ഷിച്ചത്.

ആശാ വർക്കേഴ്സ് സമരം; ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരവുമായി ബന്ധപ്പെട്ട ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്ന ഹർജിയിൽ ഇടപെടാൻ കോടതി തയ്യാറായില്ല. പ്രശ്നപരിഹാരത്തിന് കമ്മിറ്റി രൂപീകരിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും എന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി നടപടി.

ആശാ സമരം അനിശ്ചിതമായി തുടരുകയാണെന്നും സമരം അവസാനിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഇടപെടൽ നടത്തുന്നില്ലെന്നുമായിരുന്നു ഹർജി. തുടർന്ന് സർക്കാരിന്റെ അഭിപ്രായം ഹൈക്കോടതി തേടി. ഇതിൽ സർക്കാർ മറുപടി നൽകുകയും ചെയ്തു. ഒരു സമിതിയെ നിയമച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മതിയായ തീരുമാനം എടുക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഇത് രേഖപ്പെടുത്തിക്കൊണ്ടാണ് ഹൈക്കോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്.

ഓണറേറിയം വർധന ആവശ്യപ്പെട്ട് ആശ വർക്കേഴ്സ് നടത്തി വരുന്ന സമരം 66 ആം ദിവസത്തിലേക്ക്. ആവശ്യം അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ആശവർക്കേഴ്സ്. സർക്കാരുമായുള്ള തുടർ ചർച്ചകൾക്ക് വഴിയടഞ്ഞെങ്കിലും മുഖ്യമന്ത്രി ചർച്ചക്ക് വിളിക്കുമെന്ന പ്രതീക്ഷയിലാണ് സമരക്കാർ.

മാസപ്പടി കേസ്; SFIO കുറ്റപത്രത്തില്‍ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ

സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ അന്തിമ റിപ്പോര്‍ട്ടില്‍ തൽസ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവ്.കമ്പനി നിയമമനുസരിച്ച് നടപടി സ്വീകരിക്കാനാകുമോയെന്ന് സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.

മാസപ്പടി കേസിൽ നിലവിലെ സ്ഥിതി തുടരാന്‍ ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് നിര്‍ദേശം നൽകിയത്. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിനെതിരെ സിഎംഎആര്‍എല്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസയച്ചു. എസ്എഫ്‌ഐഒ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ അഞ്ചാഴ്ചയ്ക്കകം മറുപടി നല്‍കണം. ഹര്‍ജി അവധിക്കാലത്തിന് ശേഷം ഹൈക്കോടതി പരിഗണിക്കും.

എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കാന്‍ കോടതിക്ക് കഴിയുമെന്നും കമ്പനി നിയമത്തിലെ നടപടിക്രമം അനുസരിച്ചാണ് കേസെടുത്തതെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ക്രിമിനല്‍ നടപടിക്രമം അനുസരിച്ചല്ല കോടതിയിലെ നടപടികള്‍ എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി. എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല. പ്രതിചേര്‍ക്കപ്പെട്ടവരുടെ വാദം കേള്‍ക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തതെന്നായിരുന്നു ഹര്‍ജിയില്‍ സിഎംആര്‍എല്ലിന്റെ വാദം.

അതേസമയം, എസ്എഫ്ഐ ഒ നടപടികൾ തടസ്സമില്ലാതെ മുന്നോട്ടുപോകുമെന്ന് പരാതിക്കാരൻ ഷോൺ ജോർജ് പ്രതികരിച്ചു.

നടൻ വിഷ്ണു പ്രസാദ് കരൾ രോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ

സിനിമ-സീരിയൽ താരം വിഷ്ണു പ്രസാദ് കരൾ രോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ.  വിഷ്ണുപ്രസാദിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നും ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചെലവ് വരുമെന്നും വിഷ്ണുപ്രസാദിന്റെ ചില സുഹൃത്തുക്കൾ വ്യക്തമാക്കി.

വിഷ്ണു പ്രസാദിന്റെ മകൾ താരത്തിന് കരൾ ദാനം ചെയ്യാൻ തയാറായിട്ടുണ്ട്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.

വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ ‘ആത്മ’യിലെ അംഗങ്ങളിൽ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാൻ ഒരുങ്ങുകയാണെന്ന് നടൻ കിഷോർ സത്യയും  ആത്മയുടെ വൈസ് പ്രസിഡന്റ് മോഹൻ അയിരൂരും പറഞ്ഞു.  

പറ്റുന്നവർ സഹായിക്കണം എന്ന് ഞങ്ങൾ അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. വിഷ്ണു പ്രസാദിന്റെ അനുമതിയോടെ അങ്ങനെ ഒരു  അങ്ങനെ ഒരു സാമ്പത്തിക സഹായത്തിന്റെ അപേക്ഷ എല്ലാവർക്കും അയച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും അഭിനയരംഗത്തുണ്ട്, അദ്ദേഹം അഭിനയിക്കുന്ന ഒരു സീരിയൽ ഇപ്പോൾ ഒരു ചാനലിൽ ഉണ്ട് എന്നാണ് അറിവ്.  അദ്ദേഹത്തിന് ഇത്രയും ഗുരുതരമായ അവസ്ഥ ആയതിൽ ദുഃഖമുണ്ട്, വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.’’–നടന്‍ കിഷോർ സത്യ പറഞ്ഞു.

കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്.  

കണ്ടാല്‍ അസ്സല്‍ ചോക്ലേറ്റ് മിഠായി, പൊതിതുറന്നാല്‍ ഞെട്ടു; ഉള്ളില്‍ സാക്ഷാല്‍ കഞ്ചാവ്, ഡല്‍ഹി സ്വദേശി പിടിയിൽ

0

കോഴിക്കോട്: കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ സീലംപൂര്‍ താലൂക്ക് സ്വദേശിയായ മൊഹനീസ് അജം (42) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് നാദാപുരം എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്.

കുറ്റ്യാടി – തൊട്ടില്‍പാലം റോഡിലെ പലചരക്ക് കടയിലാണ് ഇയാള്‍ ഉണ്ടായിരുന്നത്. പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം ചോക്ലേറ്റ് ഉണ്ടായിരുന്നു. പിടികൂടിയ കഞ്ചാവ് മിഠായിക്ക് 348 ഗ്രാം തൂക്കം വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാദാപുരം റെയ്ഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ അനിമോന്‍ ആന്‍റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

മദ്യ ലഹരിയിൽ സുഹൃത്തിനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടു; താഴെയിറങ്ങി തലക്കടിച്ച് കൊലപ്പെടുത്തി,ഒടുവിൽ കീഴടങ്ങി

0

തൃശൂർ: വാടാനപ്പള്ളിയിൽ മദ്യ ലഹരിയിൽ സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം സിമന്റ് ഇഷ്ടിക കൊണ്ട്‌ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. കൊലപാതകശേഷം പൊലീസിനെ വിളിച്ചു വരുത്തി പ്രതി കീഴടങ്ങി. അടൂർ, പത്തനംതിട്ട സ്വദേശി പടിഞ്ഞാറ്റേതിൽ വീട്ടിൽ അനിൽകുമാർ ആണ് കൊല്ലപ്പെട്ടത്. കോട്ടയം കാഞ്ഞിപ്പിള്ളി വട്ടകപ്പാറ വീട്ടിൽ സാജൻ ചാക്കോയെ വാടാനപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

വാടാനപ്പള്ളിക്കടുത്ത് മോളു ബസാറിലെ പലചരക്ക് മൊത്ത വ്യാപാര സ്ഥാപനത്തിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്ന ആളുകളായിരുന്നു കൊല്ലപ്പെട്ട ആളും പ്രതിയും. ഇരുവരും വ്യാപാര സ്ഥാപനത്തോട് ചേർന്ന് വാടകവീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇന്നലെ രാത്രി 11.30ന് വാടക വീടിൻ്റെ ഒന്നാം നിലയിൽ വച്ച് മദ്യപിച്ചു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ സാജൻ ചാക്കോ, അനിൽകുമാറിനെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ടു. പിന്നാലെ ഇറങ്ങി വന്ന് വലിയ സിമന്റ് ഇഷ്ടിക കൊണ്ട്‌ തലയിലും നെഞ്ചത്തുമായി ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 

കൊലപാതക ശേഷം പ്രതി തന്നെയാണ് പലചരക്ക് മൊത്തം വ്യാപാര സ്ഥാപന ഉടമയെയും വാടാനപ്പള്ളി പൊലീസിനെയും വിളിച്ച് വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആറുമാസം മുമ്പാണ് ഇരുവരും ഇവിടെ ജോലിക്ക് എത്തിയതെതെന്ന് സ്ഥാപന ഉടമ പറഞ്ഞു. ഇരുവരും തമ്മിൽ മുമ്പ് തർക്കങ്ങൾ ഉണ്ടായിരുന്നില്ലെന്നും മദ്യപിച്ചുണ്ടായ വാക്കുകൾക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

‘ആ കുഞ്ഞുമുഖം മനസ്സിൽ നിന്ന് പോകുന്നില്ല, ഒരുതവണ ഞങ്ങളെ വന്നുകണ്ടിരുന്നെങ്കിൽ…’: ഏറ്റുമാനൂർ എസ്എച്ച്ഒ

ബഹ്റൈനില്‍ വ്യാപക പരിശോധന, 128 അനധികൃത തൊഴിലാളികളെ നാടുകടത്തി

0

മനാമ: ബഹ്റൈനില്‍ തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതിനായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആര്‍എ) നടത്തിയ പരിശോധനകളില്‍ പിടികൂടിയ 128 അനധികൃത തൊഴിലാളികളെ രാജ്യത്ത് നിന്ന് നാടുകടത്തി. കഴിഞ്ഞ വര്‍ഷം തുടക്കം മുതല്‍ 70,000 പരിശോധനാ ക്യാമ്പയിനുകളാണ് രാജ്യത്തുടനീളം നടത്തിയത്. 

ഏപ്രില്‍ ആറ് മുതല്‍ 12 വരെ നടത്തിയ 1,301 പരിശോധനകളിലും 12 സംയുക്ത ക്യാമ്പയിനുകളിലുമായി 25 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പിടിയിലായ 128 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. നാഷണാലിറ്റി, പാസ്പോര്‍ട്സ്, ആന്‍ഡ് റെസിഡന്‍സ് അഫയേഴ്സ് വകുപ്പുമായി സഹകരിച്ചാണ് അതാത് ഗവര്‍ണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റ്, സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോൺമെന്‍റ്, ആരോഗ്യ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവ ചേര്‍ന്ന് സംയുക്ത ക്യാമ്പയിനുകള്‍ നടത്തിയത്.  

ബാറ്റിംഗ് തുടങ്ങും മുമ്പ് അമ്പയറുടെ ബാറ്റ് പരിശോധന, ബാറ്റ് മാറ്റാന്‍ നിര്‍ബന്ധിതരായി 2 കൊല്‍ക്കത്ത താരങ്ങള്‍

0

മുള്ളന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെ രണ്ട് കൊല്‍ക്കത്ത താരങ്ങളുടെ ബാറ്റ് പരിശോധിച്ച് അമ്പയര്‍മാര്‍. കൊല്‍ക്കത്തയുടെ റണ്‍ ചേസ് തുടങ്ങും മുമ്പ് വെടിക്കട്ട് ഓപ്പണറായ സുനില്‍ നരെയ്നിന്‍റെയും കൊല്‍ക്കത്ത ബാറ്റിംഗിനിടെ ക്രീസിലെത്തിയപ്പോള്‍ പേസര്‍ ആന്‍റിച്ച് നോര്‍ക്യയുടെയും ബാറ്റുകളാണ് അമ്പയര്‍ പരിശോധിച്ചത്.

ഇതില്‍ സുനില്‍ നരെയ്നിന്‍റെ ബാറ്റിഗ് അനുവദനീയമായ ഭാരത്തില്‍ കൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അമ്പയര്‍ ബാറ്റ് മാറ്റാന്‍ നിര്‍ദേശിച്ചു. ബാറ്റിംഗിനിറങ്ങാനായി ബൗണ്ടറി ലൈനിന് തൊട്ടരികില്‍ നില്‍ക്കുമ്പോഴാണ് റിസര്‍വ് അമ്പയറായ സയ്യിദ് ഖാലിദ് നരെയ്നിന്‍റെ ബാറ്റ് പരിശോധിച്ചത്. ഇതിനൊപ്പം കൊല്‍ക്കത്തയുടെ മറ്റൊരു താരമായ അംഗ്രിഷ് രഘുവംശിയുടെ ബാറ്റും അമ്പയര്‍ പരിധോശിച്ചു. നരെയ്നിന്‍രെ ബാറ്റിന് ഭാരക്കൂടുതലുണ്ടെന്ന് വ്യക്തമാക്കിയ അമ്പയര്‍ ബാറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു.

രോഹിത്തും കോലിയുമെല്ലാം പിന്നിൽ, മുന്നിൽ ധോണി മാത്രം, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാവാൻ ശ്രേയസ്

എന്നാല്‍ തന്‍റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ച നരെയ്നിന്‍റെ വാദങ്ങള്ർ അമ്പയര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് നരെയ്ന് ബാറ്റ് മാറ്റേണ്ടിവന്നു. മത്സരത്തില്‍ നാലു പന്ത് മാത്രം നേരിട്ട നരെയ്ന്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി. കൊല്‍ക്കത്ത ഇന്നിംഗ്സിനിടെ പതിനാറാം ഓവറില്‍ പതിനൊന്നാമനായി ക്രീസിലെത്തിയ ആന്‍റിച്ച് നോര്‍ക്യയയുടെ ബാറ്റ് ഓണ്‍ ഫീല്‍ഡ് അമ്പയറായ മോഹിത് കൃഷ്ണദാസും ശശിധരന്‍ കുമാറും ചേര്‍ന്നാണ്  പരിശോധിച്ചത്. അനുവദനീയമായ വലിപ്പത്തില്‍ കൂടുതലുണ്ടെന്ന് കണ്ടെത്തിയതോടെ ബാറ്റ് മാറ്റാന്‍ അമ്പയര്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് സബ്സ്റ്റിറ്റ്യൂട്ടായ റഹ്മാനുള്ള ഗുര്‍ബാസ് വേറെ ബാറ്റുമായി ക്രീസിലെത്തി. എന്നാല്‍ ആന്ദ്രെ റസലിനെ മാര്‍ക്കോ യാന്‍സന്‍ ക്ലീന്‍ ബൗള്‍ഡാക്കിയതിനാല്‍ ഒരു പന്ത് പോലും നേരിടേണ്ട ആവശ്യം നോര്‍ക്യക്ക് ഉണ്ടായില്ല. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 111 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ കൊല്‍ക്കത്ത 95 റണ്‍സിന് ഓള്‍ ഔട്ടായി 16 റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങി.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ മുനമ്പം സമര സമിതി; കൂടിക്കാഴ്ച ഈസ്റ്ററിന് ശേഷം

മുനമ്പം സമര സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 15 അംഗ സംഘമാണ് ഈസ്റ്ററിന് ശേഷം കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നൽകി. ഇന്ന് വൈകീട്ടോടെ തീയതി അറിയാൻ സാധിക്കും. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പ്രധാനമന്ത്രിയുമായി പങ്കുവെക്കാനാണ് കൂടിക്കാഴ്ച നടത്തുന്നത്.

മൂന്നാഴ്ചക്കുള്ളില്‍ നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉറപ്പ് നൽകിയിട്ടുണ്ടെന്നും നിയമം കൊണ്ട് തങ്ങൾക്ക് പ്രയോജനമുണ്ടാകുമെന്നും മുനമ്പം ജനതയുടെ സമരം പ്രധാനമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തി അനുകൂലമായ നിലപാട് ഉണ്ടാകുമെന്നും മുനമ്പം സമരസമിതി പ്രതിനിധി സിജി ട്വന്റി ഫോറിനോട് പറഞ്ഞു. ഏറെ പ്രതിക്ഷയോയെടയാണ് പ്രധാനമന്ത്രിയെ കാണാൻ പോകുന്നതെന്നും സമരസമിതി വ്യക്തമാക്കി.

ഖഫ് ഭേദഗതി ബില്ല് പാസ്സായതോടെ മുനമ്പത്തെ പ്രശ്നം പരിഹരിച്ചെന്നാണ് കേരളത്തിലെ ബിജെപി നേതാക്കൾ ഒരേ സ്വരത്തിൽ പറഞ്ഞത് . എന്നാൽ കിരൺ റിജിജുവിന്റെ പ്രസ്താവന ബിജെപിയെയും,മുനമ്പം ജനതയെയും പ്രതിസന്ധിയിലാക്കി . ഭൂമി പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് സിറോ മലബാർ സഭ ആവശ്യപ്പെട്ടു . രാഷ്ട്രീയ പാർട്ടികൾ മുനമ്പത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് . കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇനിയെങ്കിലും വിഷയത്തിൽ ക്രിയാത്മകമായി ഇടപെടണമെന്ന് സിറോ മലബാർ സഭ വക്താവ് ആന്റണി വടക്കേക്കര കൂട്ടിച്ചേർത്തു .

അതേസമയം, മുനമ്പം ഭൂ സമരം 186 ദിവസത്തിലേക്ക് കടന്നു. പ്രശ്ന പരിഹാരം നീണ്ടു പോയാൽ മൂന്നാംഘട്ട സമരത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് മുനമ്പം ജനത