കഞ്ചാവ് ഉപയോഗിച്ചതായി  സമ്മതിച്ചു:  റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ

കൊച്ചി: ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തതിന് പിന്നാലെ റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ.

ആറ് ഗ്രാം കഞ്ചാവാണ് ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്.

ഒമ്പതരലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് ഉപയോഗിച്ചതായി ഇയാൾ സമ്മതിച്ചതായി എക്സൈസ് പറഞ്ഞു.

വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവർ ഫ്ലാറ്റിൽ ഒത്തുകൂടിയത്.

ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡാൻസഫ് സംഘം എത്തിയത്. യുവതലമുറയിലെ സ്വതന്ത്ര സംംഗീതത്തിൽ ശ്രദ്ധേയനാണ് റാപ്പർ വേടൻ. മഞ്ഞുമ്മൽ ബോയ് സിനിമയിലെ ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന ഗാനത്തിൻറെ വരികൾ വേടന്റെ ആണ്. 

തസ്ലിമ സുഹൃത്താണ്, ലഹരി ഇടപാട് അറിയില്ല: മോഡൽ സൗമ്യ

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈനിനെയും ശ്രീനാഥ് ഭാസിയെയും മോഡൽ സൗമ്യയെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

തസ്ലിമ സുഹൃത്താണെന്നും ലഹരി ഇടപാട് അറിയില്ലെന്ന് മോഡൽ സൗമ്യ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. തസ്ലിമയുമായി ആറ് മാസത്തെ പരിചയമാണ് ഉള്ളത്. കൊച്ചിയിൽ വച്ച് അറിയാം. ശ്രീനാഥ്‌ ഭാസിയെയും ഷൈൻ ടോം ചാക്കോയെയും അറിയാമെന്നും സൗമ്യ പറഞ്ഞു.

അതേസമയം എല്ലാകാര്യങ്ങളും ചോദിച്ചറിയുമെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ എസ് അശോക് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചോദ്യം ചെയ്യൽ എത്ര സമയം എടുക്കുമെന്ന് പറയാൻ കഴിയില്ല. ചോദ്യം ചെയ്യൽ പൂർത്തിയായാൽ മൂന്ന് പേരെയും വിടും. ഒരു മണിക്കൂറിനുള്ളിൽ തന്നെ വിട്ടയക്കണമെന്ന് ഷൈൻ ടോം ചാക്കോ ആവിശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം മാത്രമേ മൂവരെയും വിടുവെന്ന് എക്സൈസ് അറിയിച്ചു

തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ

മലപ്പുറം: തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ.

മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സ്വദേശിയുടെ അഞ്ചര വയസുകാരിയായ മകൾക്കാണ് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. കുട്ടി ഗുരുതരാസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

മാർച്ച് 29 നാണ് കുട്ടിയുടെ കടിയേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് ആക്രമണത്തിനിരയായത്.

അന്നേ ദിവസം 7 പേർക്ക് കടിയേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കുട്ടിക്ക് ഐഡിആർബി വാക്സിൻ നൽകിയിരുന്നു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലാണ് കുട്ടി. 

തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ

മലപ്പുറം: തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ.

മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സ്വദേശിയുടെ അഞ്ചര വയസുകാരിയായ മകൾക്കാണ് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. കുട്ടി ഗുരുതരാസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

മാർച്ച് 29 നാണ് കുട്ടിയുടെ കടിയേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് ആക്രമണത്തിനിരയായത്.

അന്നേ ദിവസം 7 പേർക്ക് കടിയേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കുട്ടിക്ക് ഐഡിആർബി വാക്സിൻ നൽകിയിരുന്നു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലാണ് കുട്ടി. 

സംസ്ഥാനത്ത് ഇന്നും വേനൽമഴക്ക് സാധ്യത; മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽമഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് രംഗത്ത്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മെയ് 1 വരെ ഇടിമിന്നലോടെ മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.

അതേസമയം ഇന്ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 29ന് വയനാട്, കണ്ണൂർ ജില്ലകളിലും, 30ന്  മലപ്പുറം, വയനാട് എന്നീ  ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

‘എന്നും കടപ്പാടുണ്ടായിരിക്കും’; ഭാര്യ സുചിത്രയ്ക്ക് വിവാഹ വാർഷികാശംസകൾ പങ്കുവച്ചു മോഹൻലാൽ

വിവാഹ വാര്‍ഷികം ആഘോഷമാക്കി മോഹൻലാല്‍. സോഷ്യൽ മീഡിയയിൽ ആണ് ഭാര്യ സുചിത്രയ്ക്ക് വിവാഹ വാർഷികാശംസകൾ പങ്കുവച്ചത്. ഭാര്യയ്ക്ക് ചുംബനം നല്‍കുന്ന ഫോട്ടോയും മോഹൻലാല്‍ പങ്കുവെച്ചിട്ടുണ്ട്.

എന്നും കടപ്പാടുണ്ടായിരിക്കും, എന്നും നിന്റേതെന്നും ആണ് താരം ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത്. നിരവധിപേരാണ് താരത്തിന് ഇപ്പോൾ വിവാഹ വാർഷിക ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

പരീക്ഷയ്ക്ക് ദില്ലിയിലേക്ക് പോയതാണ് ഭാവന, കണ്ടെത്തുന്നത് ഹരിയാനയിൽ പൊള്ളലേറ്റ് ജയ്പൂരിലെ ആശുപത്രിയിൽ മരണം

0

ദില്ലി: ഹരിയാനയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ രാജസ്ഥാനിൽ നിന്നുള്ള യുവ ഡോക്ടര്‍ ചികിത്സയിലിരിക്കെ മരിച്ചു. ദില്ലിയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് തയ്യാറെടുക്കുന്ന 25കാരിയായ ഭാവന യാദവാണ് മരിച്ചത്. ഹിസാറിൽ വെച്ച് ഭാവനയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. അമ്മയ്ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹിസാറിലെത്തിയ അവർ മകളെ ജയ്പൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഓൺലൈനിൽ ക്ലാസുകൾ കേട്ട് ആഴ്ചതോറും ദില്ലിയിൽ പരീക്ഷയ്ക്ക് പോവുമായിരുന്നു ഭാവന. എന്നാൽ ഇവര്‍ എങ്ങനെ ഹിസാറിൽ എത്തിയതെന്ന് വ്യക്തമല്ല.   മരണത്തിൽ ദുരൂഹതകൾ ചൂണ്ടിക്കാട്ടി അമ്മ ഗായത്രി യാദവ് ജയ്പൂരിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണിപ്പോൾ. ഫിലിപ്പീൻസിൽ 2023-ൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയതാണ് ഭാവന യാദവ്. വിദേശത്ത് എംബിബിഎസ് ബിരുദം നേടിയ വിദ്യാര്‍ത്ഥികൾക്കായുള്ള നിർബന്ധിതമായ മെഡിക്കൽ ലൈസൻസിംഗ് പരീക്ഷയായ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു അവൾ.

അമ്മയുടെ പരാതി പ്രകാരം, 25 കാരി ഭാവന ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുകയും ആഴ്ചതോറും പരീക്ഷകൾക്കായി ദില്ലിയിലേക്ക് പോവുകയും ചെയ്തിരുന്നു. ഏപ്രിൽ 21ന് അവൾ പരീക്ഷയ്ക്കായി ദില്ലിയിലായിരുന്നു. ദില്ലിയിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സഹോദരിയോടൊപ്പമായിരുന്നു ഭാവന താമസിച്ചിരുന്നത്. ഏപ്രിൽ 21, 22 തീയതികളിൽ ഭാവന സഹോദരിയോടൊപ്പമായിരുന്നു താമസിച്ചത്.

23ന് ഭാവന അമ്മയെ വിളിച്ച് 24ന് രാവിലെ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ എത്തിയില്ല. അന്വേഷണത്തിനിടെ ഏപ്രിൽ 24ന്, ഉമേഷ് യാദവ് എന്നയാൾ അമ്മയെ വിളിച്ച് ഭാവനയ്ക്ക് പൊള്ളലേറ്റതായും ഹരിയാനയിലെ ഹിസാറിലെ സോണി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അറിയിച്ചു. താമസിയാതെ, അമ്മ ഹിസാറിലെത്തി. എന്നാൽ ഭാവനയെ എവിടെ നിന്നാണ് കണ്ടെത്തിയതെന്നോ എങ്ങനെ അവിടെ എത്തിയെന്നോ ആശുപത്രി അധികൃതര്‍ക്ക് വ്യക്തതയുണ്ടായിരുന്നില്ല. തൂടര്‍ന്ന് ഗുരുതരാവസ്ഥ മനസിലാക്കിയ അമ്മ, ഭാവനയെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റി.

ഏപ്രിൽ 24ന് രാത്രി ചികിത്സയ്ക്കിടെ അവർ മരിക്കുകയായിരുന്നു. മകളുടെ വയറ്റിൽ മൂർച്ചയേറിയ ആയുധം കൊണ്ടതിന്റെ പാടുകൾ ഉണ്ടായിരുന്നതായി അമ്മ പറയുന്നു. മകളെ കുത്തിക്കൊന്ന് തീകൊളുത്തിയതാണെന്നും ഇത് കൊലപാതകമാണെന്നും അമ്മ പരാതിയിൽ പറയുന്നു. ഭാവനയുടെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ നഷ്ടപ്പെട്ടതായും അമ്മ പൊലീസിനെ അറിയിച്ചു.

ദളപതിസമുദ്രത്തിൽ കാറുകൾ കൂട്ടിയിടിച്ചു, രണ്ട് കുട്ടികളടക്കം ഏഴ് മരണം

0

തിരുനെൽവേലി: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ ഏഴ് മരണം. തിരുനെൽവേലി ദളപതിസമുദ്രത്തിൽ കാറുകൾ കൂട്ടിയിടിച്ചാണ് അപകടം. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ആണ്‌ മരിച്ചത്. ഞായറാഴ്ച വൈകുന്നേരം രണ്ട് കാറുകൾ കൂട്ടിയിടിച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. തിരുനെൽവേലി ജില്ലയിലെ നംഗുനേരിക്ക് സമീപമുള്ള ദളപതിസമുദ്രത്തിലായിരുന്നു അപകടം.

അപകടത്തി നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. നാലുവരി പാതയിൽ എതിര്‍ ദിശയിലേക്ക് സഞ്ചരിച്ച കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. പരിക്കേറ്റവരെ  തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

പാർക്ക് ചെയ്ത കാറിനടുത്തേക്ക് നടന്നു, വീണത് ആറടിയോളം താഴ്ചയുള്ള ഓടയിൽ, ടാക്സി ഡ്രൈവറുടെ കയ്യൊടിഞ്ഞു

വണ്ടി വിൽപ്പന, പലതവണ പറഞ്ഞിട്ടും ആര്‍സി ബുക്കിൽ പേര് മാറ്റി നൽകിയില്ല, ചോദിച്ചതിന് മർദ്ദനം, 4 പേര്‍ അറസ്റ്റിൽ

0

കണ്ണൂര്‍: അമ്മയെ തല്ലിയതിനെതിരെ പൊലീസിൽ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിൽ യുവാവിനെ ക്രൂരമായി മർദിച്ച നാല് പേർക്കെതിരെ കേസ്. കണ്ണൂർ ചെങ്ങളായിയിലാണ് സംഭവം. ചെങ്ങളായി പരുപ്പായിൽ വെളളിയാഴ്ച വൈകിട്ട് ആറ് മണിയോടെ നടന്ന സംഭവം. മർദനമേറ്റത് റിഷാദിന്. പ്രതികൾ നാട്ടുകാരായ നാസിബും ഹാരിസും മറ്റ് രണ്ട് പേരും. ഒരു വാഹന വിൽപ്പനയെ തുടർന്നുളള തർക്കമാണ് ക്രൂരമർദനത്തിലെത്തിയത്. 

റിഷാദിന്‍റെ പരാതിയിൽ പറയുന്നതിങ്ങനെ. നാസിബിന്‍റെ കയ്യിൽ നിന്ന് ഒരു ഇരുചക്രവാഹനം റിഷാദ് വാങ്ങിയിരുന്നു. എന്നാൽ അതിന്‍റെ ആർസി ബുക്ക് റിഷാദിന്‍റെ പേരിലേക്ക് മാറ്റാൻ പല തവണ ആവശ്യപ്പെട്ടിട്ടും നാസിബ് തയ്യാറായില്ല. ഒടുവിൽ റിഷാദ് മാതാവിനൊപ്പം നാസിബിന്‍റെ വീട്ടിലെത്തി. മാതാവിനെ അവിടെവച്ച് നാസിബ് മർദിച്ചെന്നാണ് ആരോപണം. 

ശ്രീകണ്ഠാപൂരം പൊലീസിൽ റിഷാദ് പിന്നാലെ പരാതി നൽകി. ഇതിന്‍റെ വൈരാഗ്യത്തിൽ നാസിബും സുഹൃത്തുക്കളും പിന്നാലെയെത്തി മർദിച്ചെന്നാണ് കേസ്. ടൈൽ കഷ്ണങ്ങൾ കൊണ്ടുൾപ്പെടെ അടിച്ച് പരിക്കേൽപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളാണ് ഇടപെട്ട് ഇരുവരെയും മാറ്റിയത്. മർദിച്ച സംഘത്തിലുണ്ടായിരുന്ന നാല് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കൊടുവള്ളി ദേശീയപാതയില്‍ ബസിന് വെളുത്ത കാർ ബ്ലോക്കിട്ടു, പിന്നെയെല്ലാം സിനിമാ സ്റ്റൈൽ, ആട് ഷമീറടക്കം പിടിയിൽ

0

കോഴിക്കോട്: കൊടുവള്ളിയിൽ കല്യാണ സംഘം സഞ്ചരിച്ച ബസിലെ ജീവനക്കാർക്ക് നേരെ ഗതാഗത തടസ്സം ഉണ്ടാക്കി എന്ന കാരണം പറഞ്ഞു കുപ്രസിദ്ധ ഗുണ്ടാ സംഘത്തിന്റെ ഞെട്ടിക്കുന്ന ആക്രമണം. വധ ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളി ആട് ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബസ്സിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ആക്രമണം നടത്തിയത്. 

കൊടുവള്ളി വെണ്ണക്കോട് എന്ന സ്ഥത്തുവെച്ചാണ് പട്ടാപ്പകല്‍ നാടിനെ നടുക്കുന്നതരത്തില്‍ കൊടും കുറ്റവാളികളുടെ അതിക്രമങ്ങള്‍ അരങ്ങേറിയത്. കല്യാണ ഓഡിറ്റോറിയത്തില്‍ വിവാഹ പാര്‍ട്ടിക്കെത്തിയ ആളുകളെ ഇറക്കിയശേഷം തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും ബസ് തിരിക്കുന്നതിനിടെയാണ് ഗുണ്ടാ ആക്രമണം നടന്നത്. ബസ് തിരിക്കുമ്പോൾ ഏതാനും നിമിഷം അതുവഴി പോവുകയായിരുന്ന കാറിന് ഗതാഗത തടസ്സം ഉണ്ടാക്കി എന്നായിരുന്നു പ്രകോപനം.

ദേശീയപാതയില്‍ വെച്ച് ബസിന് മുന്നില്‍ വെളുത്ത കാര്‍ ബ്ലോക്കിട്ടു കയറി. ആക്രോശിച്ച് കാറിൽ നിന്നിറങ്ങിയ കുപ്രസിദ്ധ കുറ്റവാളികളായ ആട് ഷമീറും കൊളവയൽ അസീസും, അജ്മലും ബസ് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ഇതിനിടയില്‍ കാറില്‍ സൂക്ഷിച്ച നാടന്‍ ബോബ് പോലുള്ള സ്ഫോടക വസ്തു ബസിന് നേരെ എറിഞ്ഞു. ഇതോടെ നാട്ടുകാര്‍ ഓടിക്കൂടി. എറിഞ്ഞ സ്ഫോടക വസ്തുക്കളിലൊന്ന് പെട്രോള്‍ പമ്പിന് സമീപമാണ് പതിച്ചത്. പമ്പിലേക്ക് തീ എത്തിയിരുന്നെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു. കൂടുതല്‍ നാട്ടുകാർ ഓടിക്കൂടിയതോടെ മൂന്നു പേര്‍ കാറിൽ രക്ഷപ്പെട്ടു. 

അഞ്ചു കിലോമീറ്ററോളം പിന്തുടർന്നാണ് ആട് ഷമീർ, കൊളവയല്‍ അസീസ് എന്നിവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. നരിക്കുനിക്ക് സമീപം ഇടറോഡില്‍ വാഹനം നിര്‍ത്തിയ പ്രതികള്‍ പൊലീസിനെ വെട്ടിച്ച് ഇറങ്ങി ഓടി. പിന്നാലെ പൊലീസും ഓടുകയായിരുന്നു. പ്രതികള്‍ ഇതിനിടയിൽ നാട്ടുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. സംഘത്തിലെ അമല്‍ എന്നയാള്‍ ഓടി രക്ഷപ്പെട്ടു. കൈയ്ക്ക് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ അജ്മലിനെ അവിടെവെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആട് ഷമീര്‍ കൊളവയല്‍ അസീസ് എന്നിവര്‍ക്കെതിരെ നിരവധി ക്രിമനല്‍ കേസുകളുണ്ട്. കൊടുവള്ളിയില്‍ പ്രവാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ഇരുവരും. അജ്മലിനെതിരെ 11 കേസുകളുണ്ട്. ക്രിമിനൽ സംഘം ക്വട്ടേഷനോ മറ്റേതെങ്കിലും ഗുണ്ടാ പ്രവര്‍ത്തനത്തിനോ പോവുകയാണെന്നാണ് വിവരം. ഇതിനിടെയാണ് ബസ് ജീവനക്കാരെ മര്‍ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റ മൂന്നുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാളെ വിശദമായി ചോദ്യം ചെയ്ത് കോടതിയില്‍ ഹാജരാക്കും. മര്‍ദനമേറ്റ ബസ് ജീവനക്കാരന്റെ പരിക്ക് സാരമുള്ളതല്ല.

കയ്യോടെ കഞ്ചാവ് പിടിച്ചിട്ടും എങ്ങനെയാണ് സ്റ്റേഷൻ ജാമ്യം കിട്ടുന്നത്? നിയമം പറയുന്നത്!

0

കൊച്ചി: കഞ്ചാവുമായി പിടിയിലായ സംവിധായകർക്ക് സ്റ്റേഷൻ ജാമ്യം കിട്ടിയത് എങ്ങനെയാണ്? അളവ് വെറും 1.6 ഗ്രാം മാത്രമാണ് എന്നത് കൊണ്ടാണ് നിയമപ്രകാരം ജാമ്യം കിട്ടിയത്. എന്താണ് ഇക്കാര്യത്തിൽ നിയമം പറയുന്നത് എന്ന് നോക്കാം.  നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് പ്രകാരം ആണ് രാജ്യത്ത് മയക്കുമരുന്ന് കേസുകളിൽ നിയമ നടപടി സ്വീകരിക്കുന്നത്.

എൻ‌ഡി‌പി‌എസ് നിയമത്തിലെ സെക്ഷൻ 2 പ്രകാരം പിടിച്ചെടുക്കുന്ന മയക്കുമരുന്നുകളെ ‘വാണിജ്യ അളവ്’ എന്നും ‘ചെറിയ അളവ്’ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. വാണിജ്യ അളവിലുള്ള മയക്കുമരുന്ന് പിടിച്ചാൽ അത് ജാമ്യമില്ലാ കുറ്റമാണ്. കൊക്കെയ്ൻ രണ്ടു ഗ്രാം വരെ ചെറിയ അളവാണ്. കഞ്ചാവ് ഒരു കിലോയ്ക്ക് താഴെ വരെ ചെറിയ അളവാണ്. ഹെറോയിൻ അഞ്ചു ഗ്രാം വരെയും മെത്താംഫെറ്റമിൻ രണ്ടു ഗ്രാം വരെയും ചെറിയ അളവായി കണക്കാക്കി സ്റ്റേഷൻ ജാമ്യം നൽകും. 

എംഡിഎംഎ അര ഗ്രാമും ഡയസിപാം ഇരുപത് ഗ്രാമും ചെറിയ അളവായി കണക്കാക്കും. ചരസ്, ഹാഷിഷ് നൂറു ഗ്രാം വരെ ചെറിയ അളവായി കണക്കാക്കും. ചെറിയ അളവിൽ മയക്കു മരുന്ന് പിടിച്ചാലും കുറ്റം കോടതിയിൽ തെളിഞ്ഞാൽ ആറ് മാസം വരെ നീളാവുന്ന കഠിന തടവോ, 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ കിട്ടും.

ഇടത്തരം അളവിൽ മയക്കുമരുന്ന് പിടിച്ചാൽ പത്ത് വർഷം വരെ കഠിന തടവോ, ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ കിട്ടും. വാണിജ്യ അളവിൽ ലഹരി പിടിച്ചാൽ 20 വർഷം വരെ കഠിന തടവോ രണ്ടു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ കിട്ടും. 

ശിക്ഷാനടപടി എൻഡിപിഎസ് ആക്ട് പ്രകാരം 

ചെറിയ അളവെങ്കിൽ സ്റ്റേഷൻ ജാമ്യം. 

വാണിജ്യ അളവ് ജാമ്യമില്ലാ കുറ്റം

ചെറിയ അളവ്

കഞ്ചാവ് 1 കിലോ ഗ്രാമിൽ താഴെ

കൊക്കെയ്ന്‍ 2 ഗ്രാമിൽ താഴെ

ഹെറോയിൻ 5 ഗ്രാമിൽ താഴെ

മെത്താംഫെറ്റമിൻ 2 ഗ്രാമിൽ താഴെ

എംഡിഎംഎ അര ഗ്രാമിൽ താഴെ

ഡയസിപാം 20 ഗ്രാമിൽ താഴെ

ചരസ് 100 ഗ്രാമിൽ താഴെ

ഹാഷിഷ് 100 ഗ്രാമിൽ താഴെ

ശിക്ഷ

ചെറിയ അളവ്

6 മാസം വരെ കഠിന തടവ്,

10,000 രൂപ വരെ പിഴ

ഇടത്തരം അളവ്

10 വർഷം വരെ വരെ കഠിന തടവ്,

1 ലക്ഷം രൂപ വരെ പിഴ

വാണിജ്യ അളവ്

20 വർഷം വരെ വരെ കഠിന തടവ്,

2 ലക്ഷം രൂപ വരെ പിഴ

ബൈക്കുകൾ കൂട്ടിമുട്ടി, തൃച്ചാറ്റുകളും ജംഗ്ഷനിൽ മുട്ടൻ തര്‍ക്കം, പൊലീസ് എത്തിയപ്പോൾ കഥ മാറി, കയ്യിൽ ഹെറോയിൻ

അരിയിൽ തിരയുന്നത് കല്ലല്ല, കോഴിക്കോട് കാരശ്ശേരിയിൽ അപ്രതീക്ഷിത പരിശോധന, അരി ഭരണിയിൽ കണ്ടെത്തിയത് ബ്രൗൺ ഷുഗര്‍

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാട്ടേഴ്‌സിൽ എക്സൈസ് പരിശോധന. പരിശോധനയിൽ ബ്രൗൺ ഷുഗർ കണ്ടെത്തി. അരി സൂക്ഷിച്ച ഭരണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ബ്രൗൺ ഷുഗർ. കോഴിക്കോട് കാരശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്സിൽ എക്സൈസd മിന്നൽ പരിശോധന നടത്തുകയായിരുന്നു. 

ലഹരി വസ്തുക്കളുടെ ഉപയോഗം അടക്കം പരിശോധിക്കുന്നതിനായാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. തുടര്‍ന്ന് വാടക കെട്ടിടത്തിലെ മുറികളിൽ പരിശോധന നടത്തിയപ്പോഴാണ് ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തത്. അരി സൂക്ഷിച്ചിരുന്ന ഭരണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ബ്രൗണ്‍ ഷുഗര്‍. ഭരണയിലെ പൊതി തുറന്ന് പരിശോധിച്ചപ്പോഴാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തത്. ചെറിയ പ്ലാസ്റ്റിക് കുപ്പികള്‍ക്കുള്ളിലാണ് ബ്രൗണ്‍ ഷുഗര്‍ സൂക്ഷിച്ചിരുന്നത്. അരിയും ചെറിയ കുപ്പികളും ചേര്‍ത്ത് പൊതിഞ്ഞ കവര്‍ ഭരണിക്കുള്ളിലാണ് ഒളിപ്പിച്ചുവെച്ചിരുന്നത്. വീടിനുള്ളിലെ ബാഗുകള്‍ക്കുള്ളിൽ നിന്നും സമാനമായ ചെറിയ കുപ്പികള്‍ കണ്ടെടുത്തു. 

വടകരയിൽ ‘കുടിവെള്ള മോഷണം’! കയ്യോടെ പൊക്കി ജല അതോറിറ്റി; സ്വകാര്യ ആശുപത്രിയുടെ കണക്ഷൻ വിച്ഛേദിച്ചു

0

കോഴിക്കോട്: ജല അതോറിറ്റിയുടെ കുടിവെള്ള ടാപ്പില്‍ നിന്ന് വെള്ളം മോഷ്ടിച്ച സ്വകാര്യ ആശുപത്രിയുടെ കണക്ഷന്‍ അധികൃതര്‍ വിച്ഛേദിച്ചു. വടകര സിഎം ആശുപത്രിക്കെതിരെയാണ് നടപടി. ജല അതോറിറ്റിയുടെ പ്രധാന വിതരണ പൈപ്പില്‍ നിന്ന് വാട്ടര്‍ മീറ്റര്‍ ഇല്ലാതെ നേരിട്ട് കുടിവെള്ളം ചോര്‍ത്തുന്നതായി അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ആശുപത്രിയില്‍ ജല അതോറിറ്റിയുടെ മൂന്ന് കണക്ഷനുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒന്ന് ഉടമസ്ഥന്റെ ആവശ്യപ്രകാരം ഡിസ്‌കണക്ട് ചെയ്തു. അവശേഷിച്ച രണ്ട് കണക്ഷനുകളില്‍ നിരന്തരം റീഡിംഗ് കാണിക്കാത്തത് മീറ്ററിന്റെ തകരാര്‍ മൂലമാകാം എന്ന നിഗമനത്തില്‍ ഒരു കണക്ഷനിലെ മീറ്റര്‍ മാറ്റി പുതിയത് സ്ഥാപിച്ചിരുന്നു. പിന്നെയും റീഡിംഗ് കാണിക്കാതെ വന്നപ്പോഴാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ആശുപത്രിയിലേക്ക് മീറ്റര്‍ വഴി കുടിവെള്ളം എത്തുന്നില്ലെന്ന് കണ്ടെത്തുകയും അതേസമയം ആശുപത്രിയുടെ പിറകുവശത്തെ ടാങ്കിലേക്ക് കുടിവെള്ളം എത്തുന്നതായും കണ്ടെത്തി. തുടര്‍ന്ന് ലൈന്‍ കടന്നുപോകുന്ന ഭാഗം കുഴിച്ചപ്പോള്‍ ജല അതോറിറ്റിയുടെ  വിതരണ ലൈനില്‍ നിന്ന് അനധികൃതമായി പൈപ്പ് ലൈന്‍ സ്ഥാപിച്ച് കുടിവെള്ളം ചോര്‍ത്തുന്നതായി ഡോക്ടർമാർ ‘സ്ഥിരത’ പറഞ്ഞു-പക്ഷേ 30 ദിവസത്തിൽ അവന്റെ A1C 5.5 ആയി

കൂടുതൽ അറിയുക

എയർ കാർഗോ മേഖലയിൽ പുതിയ ചുവടുവെപ്പുമായി ഖത്തർ എയർവേസ്

0

ദോഹ: ലോകത്തെ മുൻനിര എയർ കാർഗോ വിമാനക്കമ്പനികളുമായി കൈകോർത്ത് ആഗോള സംയുക്ത സർവീസിന് തുടക്കം കുറിച്ച് ഖത്തർ എയർവേസ്. അന്താരാഷ്ട്ര എയർ കാർഗോ കമ്പനികളായ ഇന്റർനാഷനൽ എയർലൈൻ ഗ്രൂപ് (ഐ.എ.ജി) കാർഗോ, മാസ് കാർഗോ എന്നിവയുമായി ചേർന്നാണ് ഖത്തർ എയർവേസിന്റെ ആഗോള സംയുക്ത ബിസിനസ് പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് എയർവേസും, സ്പാനിഷ് എയർലൈൻ കമ്പനിയായ ഐബിരിയ എയർലൈൻസും ചേർന്ന് 2011 ലാണ് ഇന്റർനാഷനൽ എയർലൈൻ ഗ്രൂപ് (ഐ.എ.ജി) കാർഗോ ആരംഭിച്ചത്. വ്യൂലിങ്, എയർ ലിങ്സ്, സ്പാനിഷ് കമ്പനിയായ ലെവൽ എന്നിവ ചേർന്ന് അഞ്ചു വിമാനക്കമ്പനികൾ ഐ.എ.ജിയിലുണ്ട്. മലേഷ്യൻ എയർലൈൻസിന്റെ കാർഗോ സർവിസാണ് മാസ് കാർഗോ. 

നിലവിൽ ഖത്തർ എയർവേസിന്റെ കാർഗോ വിഭാഗം ആഗോളതലത്തിൽ 170 നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. എയർ കാർഗോ വിപണിയിലെ മൂന്നു മുൻനിര സംഘങ്ങൾ പുതിയ ആഗോള സംയുക്ത സർവീസിലൂടെ ഒരുമിക്കുന്നതോടെ വ്യോമ ചരക്കുനീക്ക മേഖലയിലെ ഏറ്റവും വലിയ ശൃംഖലയാണ് പിറക്കുന്നത്. 

ഈ പങ്കാളിത്തം വിമാന ചരക്കുകളുടെ ലഭ്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുമെന്നും, ഉപഭോക്തൃ സേവനം മികവുറ്റതാക്കുമെന്നും ഖത്തർ എയർവേസ് വ്യക്തമാക്കി. ആഗോള വ്യോമ ചരക്ക് വിപണിയെ പുനഃർനിർവചിക്കാനുള്ള ഖത്തർ എയർവേസിന്റെ ശ്രമങ്ങളിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്ന് ഖത്തർ എയർവേസ് കാർഗോയുടെ കാർഗോ ചീഫ് ഓഫിസർ മാർക്ക് ഡ്രഷ് പറഞ്ഞു. 

കുവൈത്തിൽ രണ്ടിടങ്ങളിലായി പ്രവാസികൾ ആത്മഹത്യ ചെയ്തു; അന്വേഷണം ആരംഭിച്ചു

0

കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടിടങ്ങളിലായി പ്രവാസികൾ ആത്മഹത്യ ചെയ്തു. അഹമ്മദിയിലെ ഒരു കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ ഒരു പ്രവാസിയെ കണ്ടെത്തി. തുടർന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ എത്തി മൃതദേഹം നീക്കം ചെയ്തു. മറ്റൊരു സംഭവത്തിൽ, മംഗഫിലെ ഒരു കെട്ടിടത്തിലെ മുറിക്കുള്ളിൽ ആത്മഹത്യ ചെയ്ത ഒരു പ്രവാസിയുടെ മൃതദേഹവും ഫോറൻസിക് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. മൃതദേഹം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിലേക്ക് മാറ്റി. മംഗഫ്, അഹമ്മദി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രവാസികളെ സ്വന്തം ജീവനൊടുക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുന്നു.