ഹജ്ജ്‌ യാത്രയ്ക്കുള്ള മാർഗനിർദേശം പുറത്തിറക്കി: തീർഥാടനം മെയ്‌ മുതൽ

0

 

 

മെയ് ഒമ്പതിന് ഇന്ത്യയിൽ നിന്നുള്ള അടുത്തവർഷത്തെ ഹജ്ജ്‌ തീർഥാടനം തുടങ്ങും. അവസാന വിമാനം ജൂൺ 10നാണ്. മടക്കയാത്ര ആരംഭിക്കുന്നത് ജൂൺ 20നാണ്. യാത്ര ക്രമീകരിച്ചിരിക്കുന്നത് ജൂലൈ 21ന് അവസാനിക്കുന്ന വിധമാണ്. സൗദി അറേബ്യ ഹജ്ജ് തീർഥാടകർക്കുള്ള മാർഗനിർദേശങ്ങൾ ചൊവ്വാഴ്‌ച പുറത്തിറക്കി. ഇനി തീരുമാനം എടുക്കാനുള്ളത് സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രയുടെ കാര്യത്തിലാണ്.

 

ഇത്തവണ 20 പുറപ്പെടൽ കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്. നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങൾ ഇത്തവണയും കേരളത്തിൽ നിന്നുള്ള പുറപ്പെടൽ കേന്ദ്രങ്ങളാണ്‌. കരിപ്പൂർവഴി പോകുന്ന തീർഥാടകൻ 3,53,313 രൂപ കരിപ്പൂർവഴി പോകുന്ന തീർഥാടകനും 3,55,506 രൂപ കണ്ണൂർവഴി പോകുന്നവരും നെടുമ്പാശേരിവഴിയുള്ള തീർഥാടകർ 3,53,967 രൂപയുമാണ് അടയ്‌ക്കേണ്ടത്. ആദ്യഗഡു 81,500 രൂപ അടയ്‌ക്കേണ്ടത് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. മാർച്ച് മൂന്നാം വാരത്തോടെ അവശേഷിക്കുന്ന തുക അടച്ച് തീർക്കുകയും വേണം.

 

കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യക്കാണ് മക്കയിലും മദീനയിലുമടക്കം തീർഥാടകർക്കുള്ള താമസ സൗകര്യം ഒരുക്കുന്നതിനുള്ള ചുമതല. മിനിസ്റ്ററി ഓഫ് സിവിൽ ഏവിയേഷനും ഹജ്ജ്‌ കാലത്തെ ആരോഗ്യകരമായ കാര്യങ്ങൾ മിനിസ്റ്ററി ഓഫ് ഹെൽത്തും സംയുക്തമായിട്ടായിരിക്കും തീർഥാടകരുടെ യാത്രാ സൗകര്യം നിർവഹിക്കുക.

 

ഹജ്ജ്‌ ഓപറേഷന് സ്വകാര്യ ഏജൻസികളുമായി ഒരു ബന്ധവുമുണ്ടാകില്ല മറിച്ച് പൂർണമായും സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കാണ് ഹജ്ജ്‌ ഓപറേഷന്റെ മുഴുവൻ ചുമതലയും. ഓൺലൈൻവഴിയും ഹജ്ജ്‌ അപേക്ഷ സ്വീകരിക്കാനാരംഭിച്ചു. 20വരെ സ്വീകരിക്കും. സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി അപേക്ഷിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌. ഹജ്ജ്‌ വെബ്സൈറ്റിൽ മാർഗനിർദേശത്തിന്റെ പൂർണരൂപം ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here