ഗുജറാത്തിലെ ഖേദാ ജില്ലയിൽ ആയുർവേദ സിറപ്പ് കുടിച്ച് അഞ്ചു പേർ മരിച്ച സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. അഞ്ചു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. നാദിയാദ് സ്വദേശി യോഗേഷ് ഭായി പരുമാൾ സിന്ധി, ബിലോദര സ്വദേശി കിഷോർബായ് സകൽബായ് സോദാ, വദോദര സ്വദേശികളായ ഈശ്വർഭായി സാകാൽബായ് സോദാ, നിതിൻ കോഡ്വാനി, ഭാവേഷ് സേവാകാനി എന്നിവർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
ബിലോദര, ബഗ്ടു ഗ്രാമങ്ങളിലെ ആളുകൾക്ക് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അസുഖബാധിതരായ ഇവരിൽ അഞ്ചുപേർ നവംബർ 28, 29 തീയതികളിൽ മരിക്കുകയായിരുന്നു. ആയുർവേദ സിറപ്പെന്ന് കുപ്പികളിൽ പതിച്ചിരുന്നെങ്കിലും ഇതിൽ മീതെയിൽ ആൽക്കഹോൾ അടങ്ങിയിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇത് മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന വിഷമാണ്.
നാദിയദിന് സമീപമുള്ള ബിലോദരാ ഗ്രാമത്തിലെ കടയിൽ നിന്നും വാങ്ങിയ സിറപ്പ് കുടിച്ചവരാണ് മരിച്ചത്.