കുസാറ്റ് അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന 2 വിദ്യാർത്ഥിനികളുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇവരെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ സൈക്കോ സോഷ്യൽ ടീമിന്റെ സേവനം ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി.
ശനിയാഴ്ച രാത്രിയോടെയാണ് കുസാറ്റ് ഫെസ്റ്റിനിടയിൽ അപകടമുണ്ടായത്. തിക്കിലും തിരക്കിലും നാല് പേർ മരിച്ചു. പെട്ടെന്നുണ്ടായ തിക്കും തിരക്കും കാരണം ആളുകൾ പെട്ടെന്ന് ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു. തിരക്ക് നിയന്ത്രണാതീതമായി ആളുകൾ മറ്റുള്ളവരുടെ മുകളിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.