തൃശൂർ:മകളുടെ മുടിവെട്ടിയ സ്റ്റൈലിനെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ കലാശിച്ചു.മുടി മുറിച്ച രീതി ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വീട്ടമ്മയും ബ്യൂട്ടീഷ്യനും തമ്മിലാണ് ഏറ്റുമുട്ടിയത്.ചന്തപ്പുരയിലെ ബ്യൂട്ടിപാർലറിൽ കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്.ഏറിയാട്, തുരുത്തിപ്പുറം സ്വദേശിനികൾ തമ്മിലായിരുന്നു സംഘർഷം.
മകളുടെ മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വീട്ടമ്മ പണം നൽകാൻ തയ്യാറായില്ല.ഇതോടെയാണ് ബ്യൂട്ടീഷ്യനുമായി കയ്യാങ്കളിയിലേക്ക് കടന്നത്.തുടർന്ന് വ്യാഴാഴ്ച ഇരുവരും പൊലീസിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയെങ്കിലും അനുരഞ്ജനത്തിൽ എത്തിയില്ല.തുടർന്ന് സിസിടിവി പരിശോധിച്ച് പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്