കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും സ്വർണവും അപഹരിച്ച കേസിലെ പ്രതികൾ പിടിയിൽ. കലൂർ ഫ്രീഡം റോഡ് ചിറ്റപ്പറമ്പ് ഹാരിസ് (33), കളമശ്ശേരി യറോത്ത് പ്രസന്നൻ (45) കളമശ്ശേരി വട്ടപ്പറമ്പിൽ ജോസ് (34) എന്നിവരാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം.
പാലാരിവട്ടത്ത് ഹോസ്റ്റലിൽ താമസിക്കുന്ന യുവാക്കളെ മുൻ വൈരാഗ്യത്തിന്റെ പേരിൽ നഗ്നരാക്കി മർദിക്കുകയും യുവാക്കളുടെ സ്വർണാഭരണങ്ങൾ അടക്കം ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്യുകയായിരുന്നു. യുവാക്കളിലൊരാളെ തട്ടിക്കൊണ്ടു പോയി വഴിയിലുപേക്ഷിക്കുകയും ചെയ്തു.
സംഭവശേഷം ഒളിവിലായിരുന്ന പ്രതികളെ പാലാരിവട്ടം എസ്.എച്ച്.ഒ. ജോസഫ് സാജന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.