സ്ഥലം വിട്ടു പോകുന്നുവെന്ന് കത്തും എഴുതി വച്ച് വീട്ടിൽ നിന്നിറങ്ങിയ സിഎ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

0

സ്ഥലം വിട്ടു പോകുന്നുവെന്ന് കത്തും എഴുതി വച്ച് വീട്ടിൽ നിന്നിറങ്ങിയ സിഎ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. സ്‌കൂട്ടർ പ്രമാടം പാറക്കടവ് പാലത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തടുർന്ന് പെൺകുട്ടി ആറ്റിൽ ചാടിയിരിക്കാമെന്ന സംശയത്തിൽ പൊലീസും ഫയർ ഫോഴ്സും തെരച്ചിൽ നടത്തി. അച്ചൻകോവിലിലെ അഴൂർ വേലൻകടവിൽ നിന്നാണ് മൃതദേഹം കിട്ടിയത്.

തെങ്ങുംകാവ് കാഞ്ഞിരവിള വീട്ടിൽ സന്തോഷിന്റെ മകൾ ആതിര(20)യെ ആണ് മരിച്ചത്. യുവതി ആറ്റിൽ ചാടിയോ അതോ മറ്റെവിടേക്കെങ്കിലും മാറി നിൽക്കുകയാണോ എന്ന് സംശയമുണ്ടായിരുന്നു. മൃതദേഹം കിട്ടിയതോടെ മറ്റ് അന്വേഷണങ്ങൾ അവസാനിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലു മുതലാണ് യുവതിയെ കണാതായത്. ആഭരണങ്ങൾ മുറിക്കുള്ളിൽ ഊരി വച്ചിരുന്നു. മൊബൈൽ ഫോണും കൊണ്ടു പോയിട്ടില്ല. താൻ സ്ഥലം വിട്ടു പോവുകയാണെന്നും സ്‌കൂട്ടർ പാറക്കടവ് പാലത്തിലുണ്ടാമെന്നും കത്തെഴുതി വച്ചിട്ടാണ് ആതിര പോയത്.

ആതിര ആറ്റിൽ ചാടിയതെന്ന സംശയത്തിൽ കോന്നി പൊലീസും പത്തനംതിട്ടയിൽ നിന്നുള്ള അഗ്നി രക്ഷാ സേനയും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. ഇതാണ് നിർണ്ണായകമായത്. സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫ്, ഫയർ റസ്‌ക്യൂ ഓഫീസറുമായ സതീഷ് കുമാർ, ശ്രീകുമാർ, വിനു കൃഷ്ണൻ, ഹോം ഗാർഡ് സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് തെരച്ചിൽ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here