ശസ്ത്രക്രിയയ്ക്കു പിന്നാലെ വലതുകാൽ മുറിച്ചുമാറ്റിയ ഫുട്ബോൾ താരം ചികിത്സാപ്പിഴവിനെത്തുടർന്ന് മരിച്ച സംഭവത്തിൽ 2 ഡോക്ടർമാർക്കെതിരെ കേസ്

0

ചെന്നൈ ∙ ശസ്ത്രക്രിയയ്ക്കു പിന്നാലെ വലതുകാൽ മുറിച്ചുമാറ്റിയ ഫുട്ബോൾ താരം ചികിത്സാപ്പിഴവിനെത്തുടർന്ന് മരിച്ച സംഭവത്തിൽ 2 ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഇവരെ സസ്പെൻഡ് ചെയ്ത തമിഴ്നാട് സർക്കാർ ഉന്നത അന്വേഷണം പ്രഖ്യാപിച്ചു. ‌‌സംസ്ഥാന ഫുട്ബോൾ ടീം അംഗവും ക്യൂൻസ് മേരി കോളജ് വിദ്യാർഥിനിയുമായ പ്രിയ (17) മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമായതിനെത്തുടർന്നാണ് കർശന നടപടിയുണ്ടായത്. 

കാലിലെ വേദനയെത്തുടർന്നാണ് പ്രിയ ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയിൽ ലി‌ഗമെന്റിനു തകരാർ കണ്ടെത്തി. ഈ മാസം 7ന് പെരിയാർ നഗറിലെ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ബാൻഡേജ് ഇട്ടു. 

എന്നാൽ ബാൻഡേജിൽ നിന്നുള്ള സമ്മർദത്തെ തുടർന്നു കാലിലേക്കുള്ള രക്തപ്രവാഹം നിലച്ചതോടെ ആരോഗ്യനില വഷളായി. പിറ്റേന്ന് രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ കാൽ മുറിച്ചുമാറ്റിയെങ്കിലും വൃക്കകളുടെ പ്രവർത്തനം തകരാറിലായാണ് അന്ത്യം സംഭവിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here