സ്വപ്‌നക്കു ഫോണില്‍ ഭീഷണി: ഒരാള്‍ പിടിയില്‍

0

മലപ്പുറം: സ്വപ്‌ന സുരേഷിനെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയ കേസില്‍ പെരിന്തല്‍മണ്ണ തിരൂര്‍ക്കാട്‌ സ്വദേശി നെച്ചിതടത്തില്‍ വീട്ടില്‍ നൗഫലിനെ (39) തിരൂര്‍ക്കാട്ടെ വീട്ടിലെത്തി മങ്കട പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ കേസ്‌. തന്റെ ജീവന്‌ ഭീഷണി ഉയര്‍ത്തുന്ന ഫോണ്‍ കോള്‍ വന്നെന്നും ശബ്‌ദ സന്ദേശങ്ങള്‍ കൈയിലുണ്ടെന്നും കാണിച്ച്‌ സ്വപ്‌ന ഡി.ജി.പിക്ക്‌ നല്‍കിയ ഇ-മെയില്‍ പരാതിയിലാണ്‌ നടപടി.
ജൂണ്‍18ന്‌ സ്വപ്‌നയുടെ വാട്‌സ്‌ ആപ്പിലേക്ക്‌ സുഖമില്ലാത്ത ഒരുകുട്ടിയുടെ ചിത്രത്തോടൊപ്പം സഹായിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചുള്ള സന്ദേശവും നൗഫല്‍ അയച്ചിരുന്നു. വിവിധ സമയങ്ങളിലായി നാല്‌ തവണ സ്വപ്‌നയുടെ മൊബൈലിലേയ്‌ക്ക്‌ നൗഫല്‍ വിളിച്ചിട്ടുണ്ട്‌. നൗഫലിന്‌ മാനസിക വൈകല്യമുള്ളതായി സംശയമുണ്ടെന്നും ഇത്തരത്തില്‍ പലര്‍ക്കും ഫോണ്‍ വിളിക്കുന്നത്‌ പതിവാണെന്ന്‌ മങ്കട പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ യു.കെ.ഷാജഹാന്‍ പറഞ്ഞു. ഇയാള്‍ പൊലീസ്‌ സ്‌റ്റേഷനിലേക്കടക്കം രാത്രി സമയങ്ങളില്‍ വെറുതേ വിളിച്ച്‌ സംസാരിക്കാറുണ്ട്‌.
അടിപിടി കേസില്‍ പെരിന്തല്‍മണ്ണ പൊലീസ്‌ സേ്‌റ്റഷനില്‍ നൗഫലിനെതിരെ കേസും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഫോണില്‍ വിളിച്ച്‌ അസഭ്യം പറയുന്നതും മറ്റുമായി ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ വരാറുണ്ടെന്നും സി.ഐ പറഞ്ഞു. സ്വപ്‌നയെ വിളിച്ചത്‌ താന്‍ തന്നെയാണെന്ന്‌ നൗഫല്‍ പൊലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌.
നൗഫലിന്റെ മൊബൈല്‍ കൂടുതല്‍ പരിശോധനയ്‌ക്കായി കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. രാഷ്ര്‌ടീയ പാര്‍ട്ടികളുമായി നൗഫലിന്‌ ബന്ധമുണ്ടോ, സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ, സ്വപ്‌നയുടെ നമ്പര്‍ എവിടെ നിന്ന്‌ കിട്ടി, മാനസിക വൈകല്യമുള്ളതിന്റെ ചികിത്സാ തെളിവുകള്‍ എന്നീ കാര്യങ്ങള്‍ പൊലീസ്‌ പരിശോധിച്ച്‌ വരികയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here