കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. വിജയ് ബാബു നാട്ടിലെത്തി ഹാജരായിട്ടുണ്ടെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയെ സ്വാധീനിക്കാനോ കാണാനോ ശ്രമിക്കരുതെന്ന് കോടതി വിജയ് ബാബുവിനു കര്‍ശന നിര്‍ദേശം നല്‍കി.
പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം ഏഴിന് പരിഗണിക്കാനായി മാറ്റിയത്. അറസ്റ്റു ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് അന്നുവരെ തുടരും. അതിനിടെ വിജയ് ബാബുവിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ തുടരുകയാണ്.