ചോല വെട്ടാൻ മരത്തിൽ കയറിയ ശേഷം ബോധരഹിതനായ യുവാവ് ആശുപത്രിയിൽ മരിച്ചു

0

ചോല വെട്ടാൻ മരത്തിൽ കയറിയ ശേഷം ബോധരഹിതനായ യുവാവ് ആശുപത്രിയിൽ മരിച്ചു. പാരിസൺസ് എസ്റ്റേറ്റ് തൊഴിലാളി പിലാക്കാവ് വട്ടർകുന്നിലെ പള്ളിയാൽ രമേശനാണ് (46) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. വീടനോടു ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ മരത്തിലാണ് രമേശൻ കയറിയത്.
കാലവർഷത്തിൽ മരക്കൊമ്പ് വീടിനു മുകളിൽ പൊട്ടി വീണ് അപകടമുണ്ടാകുമെന്ന് കരുതി അത് മുറിച്ചുനീക്കാനാണ് മരത്തിൽ കയറിയത്. ബോധരഹിതനായ രമേശൻ ഒരു മണിക്കൂറോളം മരത്തിൽ കുടുങ്ങിക്കിടക്കുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ താങ്ങിപ്പിടിച്ചാണ് താഴെ വീഴാതെ നിറുത്തിയത്. മാനന്തവാടി അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി രമേശനെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ദ്ധചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. പരേതനായ പ്രഭാകരന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: സരിത. മക്കൾ: അക്ഷയ, അഭിനവ്.

LEAVE A REPLY

Please enter your comment!
Please enter your name here