ശ്രീനഗർ: നിയന്ത്രണരേഖ കടന്നുള്ള വ്യാപരം, ഭീകരപ്രവർത്തനത്തിനു സാമ്പത്തികസഹായം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) ജമ്മു കാഷ്മീരിലെ നാലിടങ്ങളിൽ പരിശോധന നടത്തി. കാഷ്മീരിലെ ബാരമുള്ള ജില്ലയിലെ മൂന്നിടത്തും കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലുമായിരുന്നു പരിശോധന.
നിയന്തണരേഖ കടന്ന് പാക് അധിനിവേശ കാഷ്മീരുമായി വ്യാപാരത്തിലേർപ്പെടുന്പോൾ ലഭിക്കുന്ന ലാഭം ഭീകരപ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. 2016 ഡിസംബർ 16ന് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം. ബാരമുള്ള, പൂഞ്ച് എന്നിവിടങ്ങളിലെ വ്യാപരകേന്ദ്രം വഴി 2008 ലാണു നിയന്ത്രണരേഖ കടന്നുള്ള വ്യാപാരമാരംഭിച്ചത്.
2019 ഏപ്രിൽ ഇതു റദ്ദാക്കി. ബുധനാഴ്ച നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും തെളിവുകളും ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.