ന്യൂഡൽഹി: ഇന്ത്യൻ പോലീസ് സർവീസിലെ ഭിന്നശേഷിക്കാരുടെ വിലക്ക് പുനഃപരിശോധിക്കാൻ സുപ്രീം കോടതിയുടെ നിർദേശം. കേന്ദ്ര സർക്കാരിനാണ് സുപ്രീം കോടതി നിർദേശം നൽകിയത്.
2016ലെ ഭിന്നശേഷി നിയമപ്രകാരം തീരുമാനം പുനഃപരിശോധിക്കാനാണ് സുപ്രീം കോടതിയുടെ നിർദേശം. നിലവിൽ 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള ആളുകളെ ഐപിഎസ് അടക്കമുള്ള സർവീസുകളിൽ പരിഗണിച്ചിരുന്നില്ല.
സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ടമെന്‍റ് ഓഫ് എംപവർമെന്‍റ് ഓഫ് പേഴ്സൺ വിത്ത് ഡിസെബിലിറ്റീസിന്‍റെ വിജ്ഞാപനം ചോദ്യം ചെയ്ത് വികലാംഗരുടെ അവകാശങ്ങൾക്കായുള്ള ദേശീയ സംഘടന നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.