ഭാര്യാ മാതാവിൻ്റെ കാൽ തല്ലി ഒടിച്ച പ്രതി മുങ്ങി നടന്നത് ആറ് വർഷം; മീൻ പിടിക്കുന്നത് യു ട്യൂബിൽ പോസ്റ്റ് ചെയ്തത് വിനയായി; വനിത യൂടൂബർ ചമഞ്ഞ് എത്തിയത് പോലീസും;ഭാര്യാ മാതാവിനെ വീട്ടില്‍ കയറി മര്‍ദിക്കുകയും കാല്‌ തല്ലിയൊടിക്കുകയും ചെയ്‌തെന്ന കേസില്‍ ആറു വര്‍ഷത്തിനു പ്രതി പിടിയിലായത് ഇങ്ങനെ

0

ഭാര്യാ മാതാവിനെ വീട്ടില്‍ കയറി മര്‍ദിക്കുകയും കാല്‌ തല്ലിയൊടിക്കുകയും ചെയ്‌തെന്ന കേസില്‍ ആറു വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍. വഴിത്തല ഇരുട്ടുതോട്‌ സ്വദേശി മൂഴിമലയില്‍ അജേഷ്‌ ജേക്കബ്‌ (38) ആണ്‌ പിടിയിലായത്‌. മുങ്ങിനടന്നിരുന്ന, യുട്യൂബര്‍ കൂടിയായ അജേഷിനെ പോലീസ്‌ തന്ത്രപരമായി പിടികൂടുകയായിരുന്നു.
മീന്‍പിടിത്തം ഹോബിയാക്കിയ പ്രതി അതിന്റെ പശ്‌ചാത്തലത്തില്‍ തുടര്‍ച്ചയായി വീഡിയോകള്‍ ചെയ്‌തിരുന്നു. ഇതിനായി അജേഷ്‌ തൊടുപുഴ എന്ന പേരില്‍ സ്വന്തമായി യു ട്യൂബ്‌ ചാനലും തുടങ്ങിയിരുന്നു. തൊടുപുഴയിലെ പാടശേഖരങ്ങളില്‍ നിന്നുള്ള മീന്‍പിടിത്തം എന്ന പേരിലാണ്‌ അജേഷ്‌ വീഡിയോകള്‍ ചെയ്‌തിരുന്നത്‌. എന്നാല്‍ പോലീസ്‌ നടത്തിയ അനേ്വഷണത്തില്‍ വീഡിയോയില്‍ പറയുന്ന സ്‌ഥലങ്ങള്‍ എറണാകുളം മുനമ്പം, ഗോശ്രീ പാലങ്ങള്‍, ബോള്‍ഗാട്ടി എന്നിവിടങ്ങളാണെന്ന്‌ വ്യക്‌തമായി. ആളൊഴിഞ്ഞ ഭാഗത്ത്‌ നിന്നാണ്‌ ചിത്രീകരണമെന്നും മനസിലാക്കി.
ചിത്രീകരണ സ്‌ഥലങ്ങളില്‍ മാറ്റാളുകളുടെസാന്നിദ്ധ്യം ഉണ്ടെങ്കില്‍ അജേഷ്‌ സ്‌ഥലത്തെത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന്‌ നടത്തിയ അനേ്വഷണത്തില്‍ വീഡിയോ എടുക്കാന്‍ പ്രതിക്ക്‌ സഹായം ചെയ്‌തിരുന്നയാളെ പോലീസ്‌ കണ്ടെത്തി. ഇയാളില്‍ നിന്നും പ്രതിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങി മീന്‍ പിടുത്തം ഷൂട്ട്‌ ചെയ്യാന്‍ താല്‍പര്യമുള്ള സ്‌ത്രീയെന്ന വ്യാജേന ചാറ്റ്‌ ചെയ്‌ത്‌ ചിത്രീകരണ സ്‌ഥലത്തെത്തിച്ചാണ്‌ പ്രതിയെ വലയിലാക്കിയത്‌.
തൊടുപുഴ ഡിവൈ.എസ്‌.പി ജിം പോളിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കിള്‍ ഇന്‍സെപ്‌ക്‌ടര്‍ വി.സി. വിഷ്‌ണുകുമാര്‍, എസ്‌.ഐ. ബൈജു പി. ബാബു, പ്ര?ബേഷനറി എസ്‌.ഐ. നിഖില്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സനീഷ്‌ ടി.എ., രതീഷ്‌ നാരായണന്‍, ഗണേഷ്‌, ജിഷ, രാജേഷ്‌ കെ.വി എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here